തമിഴ്നാട്ടിൽ ഫുട്ബോൾ പരിശീലന കേന്ദ്രം കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ലോക ഫുട്ബോളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതുമായ ലീഗ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ഇന്ത്യൻ മണ്ണിലേക്ക് കടന്ന് വരുകയാണ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് ആണ് യുണൈറ്റഡ്. ആയത് കൊണ്ട് തന്നെ യുണൈറ്റഡിന്റെ എല്ലാ ഇന്ത്യൻ പദ്ധതികൾക്കും വലിയ പിന്തുണ കിട്ടാനുള്ള സാധ്യതയുണ്ട്. നിലവിൽ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് തമിഴ്‌നാട്ടിൽ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025ലെ വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിൽ ക്ലബ്ബിലെ ചില ഉന്നത ഉദ്യോഗസ്ഥർ തമിഴ്‌നാട് വ്യവസായവുമായി ദാവോസിൽ കൂടിക്കാഴ്ച നടത്തിയതായും ചെന്നൈയിൽ ഫുട്ബോൾ സെൻ്റർ സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനിതാ ഫുട്ബോളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള തലത്തിലുള്ള ഫുട്ബോൾ പരിശീലനം തമിഴ്നാട്ടിലേക്ക് കൊണ്ടുവരാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവിൽ റേഞ്ചേഴ്‌സ്, ഹൈദരാബാദിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, പൂനെയിൽ ഫിയോറൻ്റീന, കൊൽക്കത്തയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയുൾപ്പെടെ ഇന്ത്യൻ ക്ലബ്ബുകളുമായി സഹകരിക്കുന്ന നിരവധി ഫുട്‌ബോൾ ക്ലബ്ബുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ, രാജ്യത്ത് ആദ്യമായാണ് ഒരു വലിയ ക്ലബ്ബ് പരിശീലന കേന്ദ്രം വഴി സഹകരിക്കാൻ തയ്യാറാവുന്നത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി