"മാഞ്ചസ്റ്റർ സിറ്റിയെ ആരും തള്ളി കളയരുത്"; പിന്തുണയുമായി ആഴ്‌സണൽ പരിശീലകൻ

നിലവിൽ വളരെ മോശമായ സമയത്തിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോകുന്നത്. അവസാനം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ അവർ പരാജയപ്പെടുകയും, ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായി 8 പോയിന്റിന്റെ വ്യത്യാസം ആണ് ഉള്ളത്.

ആഴ്‌സണൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേ അവർക്കുള്ളു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളാൻ ആഴ്സണലിന്റെ പരിശീലകനായ ആർടെറ്റ സാധ്യമല്ല. ടീമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ആർടെറ്റ പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ 9 വർഷമായി അവർ ചെയ്ത കാര്യങ്ങൾ മറക്കാൻ പാടില്ല. 9 വർഷത്തോളം സ്ഥിരത പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തീർച്ചയായും ഇത്തരം ബുദ്ധിമുട്ടേറിയ സമയം എല്ലാവർക്കും ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിചിത്രമാണ്. കാരണം 9 വർഷത്തോളം അവർക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടില്ല”

ആർടെറ്റ തുടർന്നു:

“ഞങ്ങൾക്ക് പെർഫെക്ട് ആയിക്കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെ ഒരിക്കലും എഴുതി തള്ളാൻ കഴിയില്ല. പെപ്പിന്റെ കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്. ഇത്തരം അവസ്ഥ അഭിമുഖീകരിക്കുന്ന ലോകത്തെ എല്ലാ മാനേജർമാരുടെ കാര്യത്തിലും എനിക്ക് സഹതാപമുണ്ട്. കാരണം ഈ ജോലിയുടെ ബുദ്ധിമുട്ട് എനിക്കറിയാം ” ഇതാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ