മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?

മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്താണ്. രണ്ട് സമനിലയും ഏഴ് തോൽവികളുമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റുവാങ്ങിയത്.

ചെന്നൈയിൻ എഫ്‌സിയെ മൂന്ന് ഗോളിന് തോല്പിച്ചത് മാറ്റി നിർത്തിയാൽ ഈ അടുത്ത കാലത്തൊന്നും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയോ അതിന് അടുത്ത് എത്തുകയോ ചെയ്തിട്ടില്ല. നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ആരാധകരും തമ്മിലുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത മത്സരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. തുടർച്ചയായ വാഗ്ദാന ലംഘനങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് മഞ്ഞപ്പട ഇത്തരമൊരു പ്രതിഷേധത്തിന് ഒരുങ്ങുന്നത് എന്ന് അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:

“ഞങ്ങളുടെ ക്ലബ്ബിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. മാനേജ്‌മെൻ്റിൻ്റെ തെറ്റായ തീരുമാനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ടീമിൻ്റെ മോശം പ്രകടനം. വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും പാലിക്കാത്ത ഓരോ ഘട്ടത്തിലും ഞങ്ങൾ ഞങ്ങളുടെ ആശങ്കകൾ ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം നിരാശരാണ്. പ്രതിഷേധ സൂചകമായി, ഈ സീസണിലെ മത്സര ടിക്കറ്റുകൾ വിൽക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു”

“ബാഡ്ജിനോടുള്ള ഞങ്ങളുടെ സ്നേഹം ഉപേക്ഷിക്കില്ല, ഞങ്ങൾ കിഴക്കൻ ഗാലറിയിൽ പ്രതിഷേധിക്കും. ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുന്നതിൽ മാനേജ്‌മെൻ്റ് പരാജയപ്പെട്ടാൽ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഞങ്ങളുടെ പ്രതിഷേധം മാനേജ്‌മെൻ്റിന് നേരെ മാത്രമാണ്. ഞങ്ങളുടെ പോരാട്ടം അവരുടെ തീരുമാനങ്ങൾക്കെതിരെയാണ്, കളിക്കാർക്കോ കോച്ചിംഗ് സ്റ്റാഫിനോ എതിരെയല്ല. വാക്കുകൾ അർത്ഥവത്തായ പ്രവർത്തനങ്ങളായി മാറുന്നത് വരെ ഞങ്ങൾ നിർത്തില്ല. ഞങ്ങൾ മത്സരങ്ങൾ ബഹിഷ്‌കരിക്കില്ല. ഞങ്ങളുടെ നിലപാടുകളിൽ നിന്നുകൊണ്ട് ഞങ്ങൾ പ്രതിഷേധം പ്രകടിപ്പിക്കും”.

ഇത്തരമൊരു ഘട്ടത്തിൽ ആരായിരിക്കും അടുത്ത ബ്ലാസ്റ്റേഴ്‌സ് കോച്ച് എന്ന ചർച്ച പുരഗമിക്കുമ്പോൾ നിലവിൽ ആരധകരുടെ സമ്മർദ്ദത്തിൽ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചു കൊണ്ട് വരാനുള്ള സാധ്യതകളുമുണ്ട് എന്ന് റൂമറുകൾ പരക്കുന്നുണ്ട്. അതേ സമയം മാനേജ്‌മന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കാൻ കോച്ചിനെ ബലിയടക്കിയതാണ് എന്ന വാദവും ശ്രദ്ധനേടുന്നുണ്ട്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ