"ഞങ്ങൾ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്നു" മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായുള്ള മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിനെ നേരിടാൻ ഒരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു തോൽവിയും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അതേസമയം മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് നാല് മത്സരങ്ങളിൽ ഒരു വിജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം നാല് പോയിന്റുമായി പത്താം സ്ഥാനത്താണ്. 20 ഒക്ടോബർ ഞായാറഴ്ച കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇരുവർക്കും മുന്നോട്ടുള്ള യാത്രയിൽ വിജയം അനിവാര്യമാണ്.

മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മിക്കേൽ സ്റ്റാഹ്റെയും കെപി രാഹുലും മാധ്യമങ്ങളെ കണ്ടു. പ്രസ്തുത വാർത്ത സമ്മേളനത്തിൽ ആരധകരെ ആവേശത്തിലാക്കുന്ന കാര്യങ്ങളാണ് കോച്ചും രാഹുലും പറഞ്ഞത്. കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുന്ന ടീമിന് നല്ല ആത്മവിശ്വാസമുണ്ടെന്നും വിജയിക്കാനുള്ള കഠിനമായ വിശപ്പോടു കൂടിയാണ് അങ്ങോട്ട് പോകുന്നത് എന്നും കോച്ച് വെളിപ്പെടുത്തി. ഒരു കളി ജയിക്കുന്നതിൽ കൃത്യമായ തന്ത്രത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

“എൻ്റെ ജോലി എൻ്റെ ടീമിനൊപ്പം ഊർജ്ജവും കളിക്കാർക്കുള്ള ഘടനയും തന്ത്രപരമായ ശൈലിയും തയ്യാറാക്കുക എന്നതാണ്. മുമ്പത്തെ മത്സരങ്ങൾ മികച്ച മത്സരങ്ങളിൽ ആയിരുന്നില്ലെങ്കിൽ പോലും ഞങ്ങൾ ശരിയായ പാതയിലാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ശരിക്കും ആത്മവിശ്വാസത്തിലാണ്. ഫിഫ ഇന്റർനാഷണൽ ബ്രേക്കിൽ ഞങ്ങൾ നന്നായി പരിശീലിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് ഏൽക്കുന്ന പരാജയങ്ങൾ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് കെപി രാഹുൽ മറുപടി പറഞ്ഞു: ” തീർച്ചയായും, ഞങ്ങൾ മത്സരങ്ങൾ വിജയിക്കാത്തപ്പോൾ അത് എല്ലായ്പ്പോഴും വേദനിപ്പിക്കുന്നു, പക്ഷേ ഞങ്ങൾ പുരോഗമിക്കുകയാണ്. ഞങ്ങൾ പോയിൻ്റുകൾ നേടുന്നു. ഞങ്ങൾ തികച്ചും ദൃഢമാണ്, ഞങ്ങളുടെ ടീമിൽ ഓരോ ദിവസവും കൂടുതൽ കൂടുതൽ ഗുണനിലവാരം ആവശ്യപ്പെടുന്ന ചില വലിയ പുരോഗതി ഞാൻ കാണുന്നു. ഈ വലിയ ക്ലബ്ബിന് ചുറ്റുമുള്ള ആരാധകരും ഉണ്ടെന്ന് ഞാൻ കരുതുന്നു.”

ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് ഈയിടെ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെ മാറ്റുന്നത് പരിഗണിക്കുമോ എന്ന ചോദ്യത്തിന് കോച്ച് മറുപടി പറഞ്ഞു: “പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതും കളിയുടെ ഭാഗമാണ്. ഞങ്ങൾ തെറ്റുകളുടെ എണ്ണം ഒഴിവാക്കാൻ പോകുകയാണ്, അതേ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

സച്ചിൻ ഒരു മികച്ച ഗോൾകീപ്പറാണ്, അവൻ ഞങ്ങൾക്ക് മികച്ചതാണെന്ന് ഞാൻ കരുതുന്നു. അറ്റാക്കിങ്ങിൽ തീരുമാനം എടുക്കുന്നതിൽ സമ്മർദ്ദം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ മറുപടി പറഞ്ഞു: ” നിങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ ഒരു കളിക്കാരനാണ്, ഒരു പ്രഫഷണൽ എന്ന നിലക്ക് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അവിടെ സമ്മർദ്ദത്തിന്റെ സാധ്യതയില്ല.”

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി