സുപ്രധാന നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പ്രമുഖനെ കൈവിടാതെ കരാര്‍ നീട്ടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോട്ടിങ് ഡയറക്ടറായി കരോളിസ് സ്‌കിന്‍കിസ് തുടരും. അഞ്ച് വര്‍ഷത്തേക്കാണ് കരോളിസുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുക കരോളിസായിരിക്കും.

2020ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രപ്രധാനമായ പുഃനസംഘടനയുടെ ഭാഗമായാണ് സ്‌പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്ന് മുതല്‍ ക്ലബ്ബിന്റെ കായിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയിലും വിജയത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു വരുന്നു. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി പ്ലേഓഫുകള്‍ക്ക് യോഗ്യത നേടുകയും 2021-22 സീസണില്‍ ടീം റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ക്ലബ്ബ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുകയും പുതിയത് രചിക്കുകയും ചെയ്തു.

കരോളിസിന്റെ ഇടപ്പെടല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ വലിയ മുന്നേറ്റത്തിന് കാരണമായി. യൂത്ത് ടീമുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ക്കൊപ്പം, മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും ഫലപ്രദമായ മാതൃക സൃഷ്ടിക്കാനും അദ്ദേഹത്തിനും സാധിച്ചു. വ്യക്തമായ മാനദണ്ഡം സൃഷ്ടിക്കുന്നതുവഴി നിരവധി അക്കാദമി താരങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രധാന ടീമിലിടം പിടിച്ചത്.

കരോലിസ് ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അദ്ദേഹവുമായുള്ള സഹകരണം നീട്ടുന്നതില്‍ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ”ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന നീക്കമാണ്. പ്രത്യേകിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും പ്ലേ ഓഫ് യോഗ്യത നേടുകയും, ഞങ്ങളുടെ കായിക അഭിലാഷങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിടുന്ന ഈ ഘട്ടത്തില്‍. കരാര്‍ നീട്ടുന്നതുവഴി ക്ലബ്ബിന്റെ എല്ലാ കായിക പ്രവര്‍ത്തനങ്ങളിലും സ്ഥിരതയോടെ ഞങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനുള്ള ശക്തമായ അടിത്തറയും നല്‍കുന്നു. കരോളിസ് ഒരു സമ്പൂര്‍ണ്ണ പ്രൊഫഷണലാണ്, ഫലപ്രദവുമായ ദീര്‍ഘകലത്തേക്കുമുള്ള ഒരു സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു.” നിഖില്‍ കൂട്ടിച്ചേര്‍ത്തു.

‘കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്, ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലം, ക്ലബ്ബ്, ആരാധകര്‍. എന്നില്‍ വിശ്വാസമര്‍പ്പിച്ച് ക്ലബ് കെട്ടിപ്പടുക്കുന്നതില്‍ ഭാഗമാകാന്‍ അവസരം നല്‍കിയതിന് ക്ലബ്ബിനും മാനേജ്മെന്റിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്ലബുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍, പ്രകടമായൊരു മുന്നേറ്റമാണ് സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതിനോടകം തന്നെ അസാധ്യമെന്ന് കരുതിയ നിരവധി ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്, ഐഎസ്എല്ലില്‍ ശക്തമായൊരു സാന്നിധ്യമാകാനുള്ള മുന്നേറ്റത്തിലാണ് ഞങ്ങള്‍. അവിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. എന്റെ ലക്ഷ്യം വ്യക്തവും ലളിതവുമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങള്‍ നേടുവാനും കായിക ലോകത്തിന്റെ എല്ലാ മേഖലകളിലും സ്ഥിരമായ വളര്‍ച്ച തുടരാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും കരാര്‍ പുതുക്കലിനെപ്പറ്റി കരോളിസ് പറഞ്ഞു.

കരാര്‍ നീട്ടിയതിലൂടെ ക്ലബ്ബിന്റെ എല്ലാവിധ സ്‌പോര്‍ട്ടിങ് പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമതയും മികവും ഉറപ്പാക്കുന്നതില്‍ കരോളിസ് മേല്‍നോട്ടം വഹിക്കുകയും ടീം സെലക്ഷന്‍, റിക്രൂട്ട്മെന്റ് തുടങ്ങി യൂത്ത് ഡെവലപ്‌മെന്റ് വരെയുള്ള ക്ലബ്ബിന്റെ എല്ലാ മേഖലകളിലും അദ്ദേഹം നേതൃത്വം നല്‍കുകയും ചെയ്യും.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ