ദേശീയഗാനം പാടില്ലെന്ന് പ്രതിജ്ഞ എടുത്തു, ആ തിയതി കൈയില്‍ പച്ച കുത്തിയിട്ടുണ്ട്, ജിങ്കന്റെ വെളിപ്പെടുത്തല്‍

ഇന്ത്യ സമ്മാനിച്ച ഏറ്റവും കരുത്തനായ പ്രതിരോധ താരങ്ങളിലൊരാളാണ് സന്ദേഷ് ജിങ്കന്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായും രാജ്യന്തര തലത്തില്‍ ടീം ഇന്ത്യയ്ക്കായും സ്തുത്യർഹമായ സേവനമാണ് ഈ 26-കാരന്‍ നിര്‍വ്വഹിച്ചത്. കളിക്കളില്‍ ഏതൊരു മുന്നേറ്റ താരത്തിന്റേയും പേടിസ്വപ്നമായ ജിങ്കന്‍ ഫിഫ ഡോട്ട് കോമിനോട് മനസ്സ് തുറന്നു.

ഏഷ്യയിലെ കുട്ടികളെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റയല്‍ മാഡ്രിഡിലുമെല്ലാം കളിയ്ക്കുന്നത് സ്വപ്നം കണ്ടായിരുന്നു വളര്‍ന്നിരുന്നെങ്കില്‍ താന്‍ അതില്‍ നിന്നും തീരെ വ്യത്യസ്തനായിരുന്നു എന്ന് ജിങ്കന്‍ പറയുന്നു. ഇന്ത്യയ്ക്കായി കളിയ്ക്കുന്നതായിരുന്നു ചെറുപ്പം മുതല്‍ താന്‍ കാണുളള സ്വപ്നമെന്ന് ഈ ചണ്ഡീഗഡുകാരന്‍ വെളിപ്പെടുത്തുന്നു. തന്റെ കൗമാര കാലത്ത് തന്നെ ഇന്ത്യയുടെ കളി സശ്രദ്ധം വീക്ഷിക്കാറുണ്ടായിരുന്നെന്നും കളിയ്ക്ക് മുമ്പെ സ്‌കൂളില്‍ ഫോര്‍മേഷനെല്ലാം സുഹൃത്തുകളുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നെന്നും താരം കൂട്ടിചേര്‍ത്തു.

2010-ല്‍ ഇന്ത്യന്‍ ദേശീയ ക്യാമ്പില്‍ പോയപ്പോള്‍ താനെടുത്ത പ്രതിജ്ഞ ജിങ്കന്‍ പങ്കുവെച്ചു. ഇനി ഇന്ത്യന്‍ ടീമില്‍ കയറാതെ ദേശീയഗാനം പാടില്ല എന്നായിരുന്നു ആ പ്രതിജഞ. അഞ്ച് വര്‍ഷത്തിനിപ്പുറം ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാനായെന്നും അന്ന് ഉച്ചത്തില്‍ ദേശീയ ഗാനം ആലപിച്ചത് താന്‍ മറക്കില്ലെന്നും ജിങ്കന്‍ പറഞ്ഞു. ആ തിയതി പച്ചകുത്തി ശരീരത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജിങ്കന്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ ലോക കപ്പ് പ്രതീക്ഷകളെ കുറിച്ച് ചോദിച്ചപ്പോള്‍ ജിങ്കന്റെ മറുപടി ഇപ്രകാരമായിരുന്നു. “ഇന്ത്യ ലോക കപ്പ് കളിക്കുകയെന്നത് ഞാനുള്‍പ്പെടെ എല്ലാവരുടെയും സ്വപ്നമാണ്. ഞാന്‍ ബൂട്ടഴിക്കുന്നതിന് മുമ്പ് അത് സാദ്ധ്യമാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. കളിക്കാരനെന്ന നിലയില്‍ അത് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോച്ചിംഗിലൂടെയെങ്കിലും അത് സാദ്ധ്യമാക്കും”

നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ജിങ്കന്‍. വിദേശത്തേയ്ക്കാണ് ജിങ്കന്‍ മാറുക എന്നാണ് ലഭിക്കുന്ന സൂചന.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി