ജിങ്കനേയും ബാലാദേവിയേയും തേടി രാജ്യത്തിന്റെ ആദരവ് വരുന്നു

മുംബൈ : ഇന്ത്യയുടേയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും കരുത്തുറ്റ പ്രതിരോധ ഭടനായ സന്ദേശ് ജിങ്കന് അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) പുരസ്‌കാരത്തിന് ജിങ്കന്റെ പേര് ശിപാര്‍ശ ചെയ്തത്. വനിതാ വിഭാഗത്തില്‍ നിന്ന് ബാലാ ദേവിയുടെ പേരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിനായി ഇരുവരും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അര്‍ജുനയ്ക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ദേശീയ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ച് സന്ദേശ് ജിങ്കനെയും ബാലാ ദേവിയെയും അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പുരുഷ വിഭാഗത്തില്‍ നിന്ന് ഒരാളും വനിതാ വിഭാഗത്തില്‍ നിന്ന് ഒരാളെയുമാണ് ശിപാര്‍ശ ചെയ്യുന്നതെന്നും എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യയ്ക്കു പുറത്ത് പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമെന്ന റെക്കോഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഇരുപത്തൊമ്പതുകാരിയായ ബാലാ ദേവി.

സ്‌കോട്ട്‌ലന്‍ഡിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിയ്ക്കുന്ന റെയ്‌ഞ്ചേഴ്‌സിന്റെ താരമാണ് ബാലാ ദേവി. ഇന്ത്യന്‍ ദേശീയ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടിയതിന്റെ റെക്കോഡും (52) ഈ മണിപ്പുര്‍ താരത്തിന്റെ പേരിലാണ്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ