ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിച്ചു.. പക്ഷേ..; ഹൈദരാബാദിനെതിരായ തോല്‍വിയില്‍ ഇവാന്‍ വുകോമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ അവസാനിപ്പിക്കാനായില്ല. സീസണിലെ ആദ്യ മത്സരത്തിന് സമാനമായി മഞ്ഞക്കടലായി ആരാധകര്‍ സ്റ്റേഡിയം നിറഞ്ഞുവെങ്കിലും ഹൈദരാബാദ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. മത്സര ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തോല്‍വിയില്‍ പ്രതികരിച്ചു.

ഞങ്ങള്‍ക്ക് ഒരു ശക്തമായ ടീമാകാന്‍ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിച്ചു, ഗോളുകള്‍ നേടാന്‍ ശ്രമിച്ചു. ഈ സീസണില്‍ ഏറ്റവും കുറഞ്ഞ ഗോളുകള്‍ വഴങ്ങിയ ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ അതത്ര എളുപ്പമല്ല. അവസാന മൂന്നാം ഭാഗം വരെ ഞങ്ങള്‍ മികച്ചവരായിരുന്നു, പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് അവസാന പാസ് നഷ്ടപ്പെട്ടു.

ഹൈദരാബാദ് എഫ്സി കഠിനമായ ടീമാണ്, അതിനാല്‍ ഇന്ന് രാത്രി ഞങ്ങള്‍ക്ക് ഇന്നത്തെ കളി നഷ്ടമായി, ഇനി ഞങ്ങള്‍ വെള്ളിയാഴ്ച മത്സരത്തിന് തയ്യാറെടുക്കണം. മിക്ക കളിക്കാര്‍ക്കും നാളെ റിക്കവറാകും, ചില കളിക്കാര്‍ റീഫ്രഷാകും. പ്ലേ ഓഫില്‍ മത്സരിക്കുമ്പോള്‍ പരിശീലനത്തിന് സമയമില്ല. അപ്പോള്‍ മത്സരങ്ങള്‍, റിക്കവറി, വീണ്ടും മത്സരങ്ങള്‍, മിക്കവാറും കളിക്കാര്‍ ബുദ്ധിമുട്ടും. അതില്‍ നിന്നെങ്ങനെ മികച്ചത് കണ്ടെത്താനാകുമെന്ന് കാണണം- വുകോമാനോവിച്ച് പറഞ്ഞു.

ബോര്‍ഹ ഹെരേരയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. യുവതാരങ്ങളായ ആയുഷ് അധികാരി, യുവമലയാളി താരം വിബിന്‍ മോഹനന്‍ എന്നിവര്‍ക്ക് സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങാന്‍ ഇന്നലെ അവസരം ലഭിച്ചെന്നതും ശ്രദ്ധേയമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക