'അവര്‍ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവര്‍'; ജപ്പാന്റെ അട്ടിമറി വിജയത്തില്‍ സ്പാനിഷ് പരിശീകന്‍

ജപ്പാനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ പ്രതികരണവുമായി സ്പെയ്ന്‍ പരിശീലകന്‍ ലൂയിസ് എൻറിക്. ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ വിമാനം പോലെ പറക്കുന്ന ജപ്പാന്‍നിരയെ പിടിച്ചു കെട്ടുക എളുപ്പമല്ലായിരുന്നെന്നും എൻറിക് പറഞ്ഞു.

ഞാന്‍ സന്തുഷ്ടനല്ല. ജയിക്കണം എന്നായിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റില്‍ ജപ്പാന്‍ രണ്ട് ഗോള്‍ നേടി. ഇതോടെ ഞങ്ങള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് ഭീഷണികളൊന്നും ഉണ്ടായില്ല. രണ്ടം പകുതിയില്‍ കരുതലോടെ നീങ്ങാനാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്.

ജപ്പാന്‍ പോലൊരു ടീമിന് ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് രണ്ട് ഗോള്‍ കൂടി നേടാമായിരുന്നു. ഞാന്‍ ഒരര്‍ഥത്തിലും സന്തുഷ്ടനല്ല.

നമ്മള്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. എന്നാല്‍ ഇവിടെ ആഘോഷിക്കാന്‍ ഒന്നുമില്ല. ജപ്പാന്‍ മുന്‍പിലായ സമയം ഒരുഘട്ടത്തില്‍ തനിക്ക് ഹൃദയാഘാതം വരുമെന്ന് തോന്നി. ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ താന്‍ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നില്ലെന്നും എൻറിക് പറഞ്ഞു.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാന്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനെ വീഴ്ത്തിയത്.

പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അല്‍വാരോ മൊറാട്ട (11ാം മിനിറ്റ്)യാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത