സച്ചിന്റെ പെനാലിറ്റി സേവാണ് മത്സരത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുവന്നത്, അതോടെ എല്ലാവരും ആവേശത്തിലായി: ഇവാന്‍ വുകോമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ ആവേശകരമായി വരവേല്‍പ്പൊരുക്കി മഞ്ഞപ്പടയും കളം നിറഞ്ഞു. യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പെനാലിറ്റി സേവാണ് മത്സരത്തിലേക്ക് തങ്ങളെ തിരികെ കൊണ്ടുവന്നതെന്ന് ഇവന്‍ മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൈകാരികമായ തലത്തിലും ആദ്യ പകുതിയില്‍ കളിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ചില പിഴവുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരുത്തി മുന്നേറേണ്ടി വന്നു. പെനാലിറ്റി സേവ് ചെയ്തതിനു ശേഷം കളിക്കാര്‍ മാനസീകമായി ആവേശത്തിലായി. പെനാലിറ്റി സേവ് ഉള്‍പ്പെടെ ഞങ്ങളുടെ യുവ ഗോള്‍കീപ്പര്‍ സച്ചിന്റെ പ്രകടനം മികച്ചതായിരുന്നു. ശേഷം കളിക്കാര്‍ക്ക് ഗ്രിപ് ലഭിക്കുമ്പോള്‍, ആരാധകരുടെ പിന്‍ബലം ലഭിക്കുമ്പോള്‍, എല്ലാം മാറി.

ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ടീമാണ്. ആ ടീമിന് നിങ്ങളെ പല തരത്തില്‍ അത്ഭുതപ്പെടുത്താന്‍ കഴിയും. അയ്മനും അസറും ഉള്‍പ്പെടെ മികച്ച യുവതാരങ്ങളെ കേരളാ ബ്ലാസ്റ്റേഴ്സ് പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രാദേശീക തലത്തില്‍ നിന്ന്. എല്ലാ പൊസിഷനിലും പ്രാദേശികതലത്തില്‍ നിന്നുള്ള കളിക്കാരുള്ള സീസണാണിത്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് നമുക്ക് അഭിമാനം തോന്നും. നമ്മുടെ കുടുബത്തിന് അഭിമാനം തോന്നും.

ടീമിന്റെ യുവതാരങ്ങള്‍ വളര്‍ന്ന് മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന് ഗുണങ്ങള്‍ കാണിക്കുമ്പോള്‍ നമുക്ക് അഭിമാനം തോന്നും. അവര്‍ മുന്നേറി പിച്ചില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോഴുള്ള വികാരം വിലമതിക്കാനാകാത്തതാണ്. ഒരു പരിശീലകനെന്ന നിലയില്‍ അതിന് സാക്ഷിയാക്കുന്നതില്‍ സന്തോഷമുണ്ട്- ഇവാന്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി