'റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല, ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കണിശക്കാരനാണ്'; സഹലിനെ കളിപ്പിക്കാത്തതിനെ കുറിച്ച് വുകമാനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ രണ്ടാം പാദ സെമിയില്‍ സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കാത്തതില്‍ വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലന്‍ ഇവാന്‍ വുകമാനോവിച്ച്. പരിശീലനത്തിനിടെ താരത്തിന് മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് കരുതിയാണ് താരത്തെ ഇറക്കാതിരുന്നതെന്നും വുകമാനോവിച്ച് പറഞ്ഞു.

‘ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളില്‍ റിസ്‌ക് എടുക്കുന്നത് കാര്യങ്ങള്‍ വഷളാകുന്നതിലേക്കു നയിക്കും. ഇത്തരം റിസ്‌കുകള്‍ അദ്ദേഹത്തെ കളിക്കളത്തില്‍നിന്ന് ദീര്‍ഘനാള്‍ നിന്ന് അകറ്റി നിര്‍ത്തിയേക്കാം. ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍, പരിചരിക്കേണ്ടതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തണമായിരുന്നു.’

‘ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കണിശക്കാരനാണ്. എനിക്കാരെയും ത്യജിക്കാന്‍ കഴിയില്ല. അവരെ പരിഗണിക്കാതിരിക്കാനാകില്ല. ഞങ്ങള്‍ക്ക് ആവശ്യത്തിന് കളിക്കാരുണ്ട്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഞങ്ങള്‍ക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു. ഇപ്പോള്‍ അവസാനം വരെയും കളിക്കാനാകും എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം’ വുകമാനോവിച്ച് പറഞ്ഞു.

രണ്ടാംപാദ സെമിയില്‍ ജംഷെഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കിയാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ആറു വര്‍ഷത്തിന് ശേഷം ഫൈനലില്‍ കടന്നത്. നിര്‍ണ്ണായക രണ്ടാം പാദ സെമിയില്‍ ജംഷെഡ്പൂരിനെ 1-1 സമനിലയില്‍ കുടുക്കിയായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനല്‍ പ്രവേശം. ആദ്യപാദം 1-0 ന് ജയിച്ചു കയറിയ ബ്‌ളാസ്‌റ്റേഴ്‌സ് 2-1 എന്ന അഗ്രിഗേറ്റ് സ്‌കോറിലായിരുന്നു ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളെ തിരിച്ചുവിട്ടത്. നായകന്‍ ലൂണ ബ്‌ളാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍ പ്രണോയ ഹല്‍ദാറിന്റോയിരുന്നു മറുവശത്തെ ഗോള്‍.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി