ഐ.എസ്.എല്‍ തോല്‍വി; പരിശീലകന്‍ കിബു വിക്കുനയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

പരിശീലകന്‍ കിബു വിക്കുനയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി. ഹൈദരാബാദ് എഫ്.സിക്കെതിരെ 4-0ത്തിന് തോറ്റതിന് പിന്നാലെയാണ് കിബുവിനെ പരിശീലന സ്ഥാനത്തു നിന്ന് നീക്കിയത്. ഹൈദരാബാദിനെതിരായ തോല്‍വിയോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായി.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഹൈദരാബാദ് നാലു ഗോളും നേടിയത്. ഹൈദരാബാദിനായി ഫ്രാന്‍സിസ്‌കോ സന്‍ഡാസ ഇരട്ടഗോള്‍ (58, 63 പെനല്‍റ്റി) നേടി. അരിന്‍ഡെയ്ന്‍ സന്ദാന (86), ജാവോ വിക്ടര്‍ (90+1) എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.

ലീഗില്‍ പതിനെട്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. എട്ടുമല്‍സരങ്ങളില്‍ തോറ്റ ടീം പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്താണ്.

കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച എല്‍കോ ഷെട്ടോറിക്ക് പകരമായിട്ടാണ് കിബുവിനെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചത്. ഐ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ കിബുവിന് ആ മികവ് ബ്ലാസ്റ്റേഴ്‌സില്‍ തുടരാനായില്ല.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ