ഇങ്ങനെ ആണെങ്കിൽ റയൽ മാഡ്രിഡ് പിരിച്ച് വിടുന്നതാണ് നല്ലത്; വീണ്ടും നാണം കേട്ട് എംബപ്പേ

നിലവിൽ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഈ വർഷത്തിന്റെ തുടക്കം ടീം ഗംഭീരമാക്കിയെങ്കിലും രണ്ടാം പകുതി അവർക്ക് കഷ്ടകാലമാണ്. ഇന്ന് അത്‌ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോൽവി ഏറ്റു വാങ്ങിയത്. അലെജാന്‍ഡ്രോ ബെറെന്‍ഗറും ഗോര്‍ക്ക ഗുരുസെറ്റയും ആണ് അത്‌ലറ്റിക് ക്ലബിന് വേണ്ടി ഗോൾ നേടിയത്. റയൽ മാഡ്രിഡിന് വേണ്ടി യുവ താരം ജൂഡ് ബെല്ലിങ്‌ഹാം ആണ് ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങുന്നത് ഫ്രഞ്ച് താരം കിലിയൻ എംബാപ്പയ്‌ക്കെതിരെയാണ്. മത്സരത്തിൽ സമനില ഗോൾ കണ്ടെത്താൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം നിർണായകമായ പെനാൽറ്റി പാഴാക്കുകയായിരുന്നു. ഇതിയോടെ താരത്തിനെതിരെ ഒരുപാട് പേര് തിരിഞ്ഞിരിക്കുകയാണ്‌. റയലിൽ വന്നതിന് ശേഷം താരത്തിന് കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെയല്ല നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകളും ഗോൾ രഹിതമായിരുന്നു. അത്‌ലറ്റിക് ക്ലബ്ബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 53-ാം മിനിറ്റില്‍ അലെജാന്‍ഡ്രോ ബെറെന്‍ഗറാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 68-ാം മിനിറ്റില്‍ റയലിനെ ഒപ്പമെത്തിക്കാനുള്ള നിര്‍ണായക അവസരം എംബാപ്പെ നഷ്ടപ്പെടുത്തി.

റയൽ മാഡ്രിഡിന് വേണ്ടി ജൂഡ് ബെല്ലിങ്‌ഹാം മികച്ച പ്രകടനം നടത്തി ഒരു ഗോളും സ്വന്തമാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ അത്ലറ്റികോ വീണ്ടും ഗോൾ നേടി വിജയം ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടത് കൊണ്ട് പരിശീലകനായ കാർലോ അൻസെലോട്ടിയുടെ സ്ഥാനത്തിന്റെ കാര്യത്തിൽ ആശങ്കയിലാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി