ഇന്ത്യ ഒന്നും ഒരു കാലത്തും ലോകകപ്പ് കളിക്കില്ല, കാരണം വിശദീകരിച്ച് ഹൈദരാബാദ് പരിശീലകൻ; പറയുന്നത് ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഏറ്റവും മിടുക്കനായ പരിശീലകരിൽ ഒരാളായിട്ടാണ് സ്പാനിഷ് ഹെഡ് കോച്ച് മനോലോ മാർക്വേസ് അറിയപ്പെടുന്നത്. ഹൈദരാബാദ് എഫ്‌സിയെ പരിശീലിപ്പിച്ചതിന് ശേഷം, 2023-24 സീസണിൽ അദ്ദേഹം എഫ്‌സി ഗോവയിൽ ചേർന്ന പരിശീലകൻ മികച്ച രീതിയിലാണ് പരിശീലിപ്പിക്കുന്നത്. ടീമുകളെ ആകർഷകമായ ഫുട്ബോൾ കളിക്കാനും യുവ പ്രതിഭകളെ വളർത്താനുമുള്ള അദ്ദേഹത്തിൻ്റെ കഴിവിന് മാർക്വേസ് പ്രശസ്തനാണ്. ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ ഉൾപ്പടെ താരം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്‌പോർട്‌സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ, ലോകകപ്പ് യോഗ്യത സംബന്ധിച്ച് ഇന്ത്യൻ ഫുട്‌ബോളിലെ വിശാലമായ സംഭാഷണത്തെ മാർക്വേസ് അഭിസംബോധന ചെയ്തു. അടിസ്ഥാനത്തിൽ നിന്ന് തന്നെ വെല്ലുവിളികൾ ആരംഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലോകകപ്പിന് യോഗ്യത നേടുന്ന ഇന്ത്യൻ മോഹങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“നമുക്ക് 100 മണിക്കൂർ സംസാരിക്കാം, പക്ഷേ പ്രശ്നം എപ്പോഴും ഒന്നുതന്നെയാണ്. നമ്മൾ ഈ നിമിഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഈ നിമിഷത്തിൽ നമ്മൾ നിശ്ചലമായി നിൽക്കണം. അടുത്ത പതിപ്പിലേക്ക് ഒമ്പത് സ്ലോട്ടുകളുണ്ടെങ്കിലും ഇന്ത്യ അടുത്ത ലോകകപ്പിന് യോഗ്യത നേടില്ല. ഇതിനെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ” മനോലോ മാർക്വേസ് പറഞ്ഞു.

“ആളുകൾ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷേ അവർക്ക് വികസനത്തേക്കാൾ സംഘടനയെക്കുറിച്ചാണ് ആശങ്ക. വികസനമാണ് കൂടുതൽ പ്രധാനമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, നിങ്ങൾക്ക് കുട്ടികളെ ആവശ്യമുണ്ട്, എന്നാൽ ഓരോ നിമിഷവും കുട്ടികളോട് എന്താണ് വിശദീകരിക്കേണ്ടതെന്ന് അറിയുന്ന പരിശീലകരും നിങ്ങൾക്ക് ആവശ്യമാണ്. ആറ്, ഒമ്പത്, 14 വയസ്സിനിടയിൽ അത് പ്രധാനമാണ്.”

“ലോകകപ്പ്, ഏഷ്യൻ കപ്പ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം, പക്ഷേ പ്രശ്നം ഈ മത്സരങ്ങളല്ല. ഈ ലെവലിൽ എത്താനുള്ള ശരിയായ ഘടന നിങ്ങൾക്ക് ഇപ്പോഴും ഇല്ല എന്നതാണ് പ്രശ്നം. അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാലത്തെ നിരാശാജനകമായ പ്രകടനം ഇന്ത്യയെ റാങ്കിങ്ങിൽ ഏറെ പിന്നോട്ട് വലിചിച്ചിട്ടുണ്ട്

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി