എല്ലവരും കാത്തിരിക്കുന്നത് ഞാനും എന്റെ മകനും ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നത് കാണാനാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ഫെബ്രുവരിയിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് തികയുകയാണ്. ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.

റൊണാൾഡോയുടെ മകൻ ജൂനിയർ അൽ നാസറിന്റെ ഭാഗമായ അക്കാഡമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് ഒരു കളിക്കളം പങ്കിടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. അതിനെ കുറിച്ച് റൊണാൾഡോ സംസാരിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

“ഞാനും എന്റെ മകനും ഒരുമിച്ച് കളിക്കുന്ന നിമിഷത്തിനു വേണ്ടിയാണു ഞാനും കാത്തിരിക്കുന്നത്. ചിലപ്പോൾ അത് ഉടനെ നടന്നേക്കാം, നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ്. ആ സമയം എന്റെ കാര്യം എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ല. എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി തന്റെ അച്ഛൻ തെളിയിച്ച അതേ കഴിവ് വീണ്ടും തെളിയിക്കേണ്ടി വരും ജൂനിയറിന്. നിലവിൽ റൊണാൾഡോയ്ക്ക് ഇപ്പോഴുള്ള ഫോം നിലനിർത്തികൊണ്ട് പോകുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി