ഇവാന്റെ മറുപടി ബുദ്ധിപരം, എല്ലാം വിശദമായി പഠിച്ച് ആ പ്രധാന പോയിന്റ് കൂടി ചേർത്ത് പരിശീലകൻ; ഇനി ഫെഡറേഷൻ തീരുമാനിക്കട്ടെ

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിശദീകരണം നല്‍കിയിരുന്നു.

ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നും ഇവാന്‍ പറഞ്ഞു.

എന്തായാലും സ്വയം ഒരു മാന്യനായി ചിത്രീകരിച്ച ക്രിസ്റ്റലിനെക്കുറിച്ച് ഇവാൻ പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ സീസണിലെ ഫൈനലിൽ, റഫറി (ക്രിസ്റ്റൽ ജോൺ) ഒരു ‘ലാസ്റ്റ് മാൻ’ ഫൗളുമായി ബന്ധപ്പെട്ട് ഒരു വിവാദ കോൾ നടത്തി. കളിക്കാരും ആരാധകരും ആ ഫൗളിനെക്കുറിച്ച് പറഞ്ഞതാണ്. അതിനാൽ (അതേ) റഫറി മറ്റൊരു വിവാദ കോൾ നടത്തിയപ്പോൾ, അത് നമ്മൾ ശ്രദ്ധിക്കണം. ആ മത്സരത്തിൽ അതിനിർണായകമായ ഒരു പോയിന്റിൽ ആകാശ് മിശ്ര നടത്തിയ ഗുർത്താമായി ഫൗളിന് മഞ്ഞ കാർഡ് കൊടുക്കുക ആയിരുന്നു റഫറി, റെഡ് കിട്ടേണ്ട ഫൗൾ ആയിരുന്നിട്ട് കൂടി എടുത്ത ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ഫലം ഉണ്ടായില്ല.എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റിയിൽ ഹൈദരാബാദ് ജയിക്കുമ്പോൾ ഈ കാർഡ് കൃത്യമായി കൊടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നുറപ്പാണ്.

എന്തായാലും ഇവാൻ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ഒന്നും കാണാതെയല്ല താരങ്ങളെ തിരികെ വിളിച്ചതെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. മറുപടി കത്തിൽ 20 സെക്കൻഡിൽ അധികം വൈകിയതിനാൽ തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന നിലയിൽ കാണാൻ സാധിക്കില്ല എന്ന നിലപാടുപറഞ്ഞ മുൻ റഫറിമാരുടെ അഭിപ്രായങ്ങളും ഇവാൻ ഉൾപെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റഫറിമാരുടെ മുൻ ഡയറക്ടർ ആയിരുന്ന ഗൗതം കൗറിന്റെ നിലപാടും ഇവാൻ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ