ഇവാന്റെ മറുപടി ബുദ്ധിപരം, എല്ലാം വിശദമായി പഠിച്ച് ആ പ്രധാന പോയിന്റ് കൂടി ചേർത്ത് പരിശീലകൻ; ഇനി ഫെഡറേഷൻ തീരുമാനിക്കട്ടെ

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിശദീകരണം നല്‍കിയിരുന്നു.

ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നും ഇവാന്‍ പറഞ്ഞു.

എന്തായാലും സ്വയം ഒരു മാന്യനായി ചിത്രീകരിച്ച ക്രിസ്റ്റലിനെക്കുറിച്ച് ഇവാൻ പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ സീസണിലെ ഫൈനലിൽ, റഫറി (ക്രിസ്റ്റൽ ജോൺ) ഒരു ‘ലാസ്റ്റ് മാൻ’ ഫൗളുമായി ബന്ധപ്പെട്ട് ഒരു വിവാദ കോൾ നടത്തി. കളിക്കാരും ആരാധകരും ആ ഫൗളിനെക്കുറിച്ച് പറഞ്ഞതാണ്. അതിനാൽ (അതേ) റഫറി മറ്റൊരു വിവാദ കോൾ നടത്തിയപ്പോൾ, അത് നമ്മൾ ശ്രദ്ധിക്കണം. ആ മത്സരത്തിൽ അതിനിർണായകമായ ഒരു പോയിന്റിൽ ആകാശ് മിശ്ര നടത്തിയ ഗുർത്താമായി ഫൗളിന് മഞ്ഞ കാർഡ് കൊടുക്കുക ആയിരുന്നു റഫറി, റെഡ് കിട്ടേണ്ട ഫൗൾ ആയിരുന്നിട്ട് കൂടി എടുത്ത ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ഫലം ഉണ്ടായില്ല.എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റിയിൽ ഹൈദരാബാദ് ജയിക്കുമ്പോൾ ഈ കാർഡ് കൃത്യമായി കൊടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നുറപ്പാണ്.

എന്തായാലും ഇവാൻ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ഒന്നും കാണാതെയല്ല താരങ്ങളെ തിരികെ വിളിച്ചതെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. മറുപടി കത്തിൽ 20 സെക്കൻഡിൽ അധികം വൈകിയതിനാൽ തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന നിലയിൽ കാണാൻ സാധിക്കില്ല എന്ന നിലപാടുപറഞ്ഞ മുൻ റഫറിമാരുടെ അഭിപ്രായങ്ങളും ഇവാൻ ഉൾപെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റഫറിമാരുടെ മുൻ ഡയറക്ടർ ആയിരുന്ന ഗൗതം കൗറിന്റെ നിലപാടും ഇവാൻ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി