ചതിയുടെ അങ്ങേയറ്റം, ആ താരം കളിച്ചത് ചിക്കന്‍ ബോക്‌സുമായി, എതിരാളികളും പനിഭീതിയില്‍

ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ താരം മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും അത് മറച്ച് വെച്ച് കളത്തിലിറങ്ങിയത് വിവാദത്തില്‍. ഈസ്റ്റ് ബംഗാള്‍-എഫ് സി പഞ്ചാബ് മത്സരത്തിലാണ് മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും കളിക്കാനിറങ്ങിയത്. മത്സരം ഇരുടീമുകളും ഒരു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

മത്സര ശേഷം ഈസ്റ്റ് ബംഗാളിന്റെ ഈ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് എഫ്സി ഉടമ രഞ്ജിത് ബജാജ് രംഗത്തെത്തി.

“നിരുത്തരവാദപരമായ സമീപനമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇരുടീമിലേയും കളിക്കാരേ മാത്രമല്ല, പിച്ചിലേക്ക് കളിക്കാരെ ആനയിക്കുന്ന ആറേഴ് വയസായ കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചത്” പഞ്ചാബ് എഫ്സി ഉടമ പറഞ്ഞു.

ചിക്കന്‍പോക്സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുത്, മണ്ടത്തരമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. എന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ല. അവരുടെ ആരോഗ്യാവസ്ഥ ഇപ്പോള്‍ മോശമായാല്‍ ഞാന്‍ എന്തു ചെയ്യും?” പഞ്ചാബ് എഫ്സി ഉടമ ചോദിക്കുന്നു.

ചിക്കന്‍ ബോക്‌സ് ബാധിച്ച താരത്തെ കളത്തിറക്കിയ ഈസ്റ്റ് ബംഗാള്‍ നടപടിയ്‌ക്കെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ