സാൾട്ട് ലേക്കിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഉപ്പുവെള്ളം കുടിപ്പിച്ച് ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി

ആദ്യ മത്സരത്തിൽ തങ്ങൾ വളരെ എളുപ്പത്തിൽ തോൽപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിലും അത്തരത്തിലുള്ള ജയം പ്രതീക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിന് പിഴച്ചു. കേരളത്തിന്റെ മണ്ണിലേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ ഈസ്റ്റ് ബംഗാൾ പ്രതികാരം ചെയ്തപ്പോൾ കേരളത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. 77 ക്ലയിറ്റൺ സിൽവയാണ് കേരളത്തെ ഞെട്ടിച്ച ഗോൾ സ്വന്തമാക്കിയത്.

ആദ്യ പകുതി

ആദ്യ പകുതിയുടെ തുടക്കം കേരള ബ്ലാസ്റ്റേഴ്‌സ് ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെകിലും അതൊന്നും ഗോളുകൾ ആക്കാൻ ടീമിനായില്ല എന്നത് നിരാശയായി. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെ ഇറക്കിയ ഇവന്റെ തന്ത്രം ആദ്യ 10 മിനിറ്റിൽ നന്നായി പോയെങ്കിലും പിന്നീട് ബംഗാൾ തന്ത്രങ്ങൾ ഫലം കണ്ടു. ഗോളുകൾ വഴങ്ങാതെ രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലേക്ക് പോയി,

രണ്ടാം പകുതി

രണ്ട് ടീമുകളും നന്നായി പൊരുതിയ പകുതി യഥാർത്ഥത്തിൽ ഗോൾകീപ്പറുമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ലൂണായും വിക്ടർ മോങ്ങിലും ഒഴികെ ഉള്ള താരങ്ങൾ തിളങ്ങാതിരുന്നപ്പോൾ ബംഗാൾ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച്. കളിയുടെ 72 ആം മിനിറ്റിൽ മഹേഷ് തുടക്കമിട്ട മിന്നൽ നീക്കങ്ങൾക്ക് ഒടുവിൽ സിൽവയുടെ ഫിനിഷിങ്. ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത് ശേഷം പിന്നീട് പ്രതിരോധം കാത്തതോടെ സമനില കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ പൊളിഞ്ഞു. എളുപ്പത്തിൽ ജയിക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് കിടത്തിയ അപ്രതീക്ഷിത ഈ ഫലം.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ