നിലവാരമില്ലാത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു, അല്ലാത്ത പക്ഷം മെസി കപ്പ് ഉയര്‍ത്തില്ലായിരുന്നു; മൗനം വെടിഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

ഫ്രാന്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാര്‍ നീട്ടി ദിവസങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിയെ കുറിച്ച് മനസ് തുറന്ന് ദിദിയര്‍ ദെഷാംപ്സ്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ആവേശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. തന്റെ കരാര്‍ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്സ്, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഞങ്ങള്‍ ആ മത്സരത്തിന് പൂര്‍ണ്ണ സജ്ജരായിരുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലര്‍ത്താത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ശക്തമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു നല്ല മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

കോച്ച് ആരുടെയും പേരുകളൊന്നും പരാമര്‍ശിച്ചില്ലെങ്കിലും, കിലിയന്‍ എംബാപ്പെ ഹാട്രിക്കോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ സബ് ചെയ്തിരുന്നു. ഔസ്മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മര്‍ദത്തിന്‍ കീഴില്‍ ഹാട്രിക് നേടിയ യുവതാരം പ്രതിരോധത്തിലേക്ക് ടീമിനെ ഏറെക്കുറെ കൊണ്ടുപോയി. ഖത്തറില്‍ നടന്ന മാര്‍ക്വീ ഫുട്‌ബോള്‍ ഇവന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ