നിലവാരമില്ലാത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു, അല്ലാത്ത പക്ഷം മെസി കപ്പ് ഉയര്‍ത്തില്ലായിരുന്നു; മൗനം വെടിഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

ഫ്രാന്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാര്‍ നീട്ടി ദിവസങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിയെ കുറിച്ച് മനസ് തുറന്ന് ദിദിയര്‍ ദെഷാംപ്സ്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ആവേശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. തന്റെ കരാര്‍ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്സ്, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഞങ്ങള്‍ ആ മത്സരത്തിന് പൂര്‍ണ്ണ സജ്ജരായിരുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലര്‍ത്താത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ശക്തമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു നല്ല മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

കോച്ച് ആരുടെയും പേരുകളൊന്നും പരാമര്‍ശിച്ചില്ലെങ്കിലും, കിലിയന്‍ എംബാപ്പെ ഹാട്രിക്കോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ സബ് ചെയ്തിരുന്നു. ഔസ്മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മര്‍ദത്തിന്‍ കീഴില്‍ ഹാട്രിക് നേടിയ യുവതാരം പ്രതിരോധത്തിലേക്ക് ടീമിനെ ഏറെക്കുറെ കൊണ്ടുപോയി. ഖത്തറില്‍ നടന്ന മാര്‍ക്വീ ഫുട്‌ബോള്‍ ഇവന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി