നിലവാരമില്ലാത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു, അല്ലാത്ത പക്ഷം മെസി കപ്പ് ഉയര്‍ത്തില്ലായിരുന്നു; മൗനം വെടിഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

ഫ്രാന്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാര്‍ നീട്ടി ദിവസങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിയെ കുറിച്ച് മനസ് തുറന്ന് ദിദിയര്‍ ദെഷാംപ്സ്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ആവേശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. തന്റെ കരാര്‍ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്സ്, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.

ഞങ്ങള്‍ ആ മത്സരത്തിന് പൂര്‍ണ്ണ സജ്ജരായിരുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലര്‍ത്താത്ത അഞ്ച് കളിക്കാര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ശക്തമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു നല്ല മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

കോച്ച് ആരുടെയും പേരുകളൊന്നും പരാമര്‍ശിച്ചില്ലെങ്കിലും, കിലിയന്‍ എംബാപ്പെ ഹാട്രിക്കോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ സബ് ചെയ്തിരുന്നു. ഔസ്മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് മാറ്റപ്പെട്ടത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മര്‍ദത്തിന്‍ കീഴില്‍ ഹാട്രിക് നേടിയ യുവതാരം പ്രതിരോധത്തിലേക്ക് ടീമിനെ ഏറെക്കുറെ കൊണ്ടുപോയി. ഖത്തറില്‍ നടന്ന മാര്‍ക്വീ ഫുട്‌ബോള്‍ ഇവന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയ താരത്തിനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ