റയലിനോട് തോറ്റത് കട്ടക്കലിപ്പായി ; പി.എസ് ജി പ്രസിഡന്റ് റഫറിയെ കൈയേറ്റം ചെയ്യാന്‍ മുറിയിലെത്തി ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റീയല്‍ മാഡ്രിഡിനോട് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കലിപ്പുമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ പ്രസിഡന്റ്. റഫറിയുടെ ഡ്രസ്സിംഗ് റൂമിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചെന്നും റഫറിയെ അവിടുത്തെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. സംഭവം വീഡിയോയില്‍ റെക്കോഡ് ചെയ്തയാളെ കൊല്ലുമെന്ന് ഭീഷണിപ്പെുത്തുകയും ചെയ്തതായിട്ടാണ് സ്പാനിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ ഫ്രഞ്ച്് ക്ല്ബ്ബ് റീയല്‍ മാഡ്രിഡിനെ 3-1 ന്് തകര്‍ത്തു വിട്ടിരുന്നു.

മത്സരഫലത്തില്‍ പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫിയും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയനാര്‍ഡോയും കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ റൂബന്‍ കാനിസേഴ്‌സ്് എഴുതിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന പിഎസ്ജിയെ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് റയല്‍ വീഴ്ത്തിയത്. 17 മിനിറ്റിനിടയില്‍ കരീം ബെന്‍സേമ ഹാട്രിക്കും നേടി. പക്ഷേ മത്സരത്തിലെ ആദ്യ ഗോള്‍ ബെന്‍സേമ പിഎസ്ജി ഗോളി ഡൊന്നൊരുമയെ ഫൗള്‍ ചെയ്ത ശേഷമാണ് നേടിയതെന്നാണ് പിഎസ്ജിയുടെ ആരോപണം. ഈ ഗോളിന്റെ ആനുകൂല്യം വാര്‍ റഫറിമാരും നല്‍കിയെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി പിന്നാലെ രണ്ടു ഗോളുകള്‍ കൂടി സംഭവിച്ചതെന്നും പിഎസ്ജി അധികൃതര്‍ പറയുന്നത്.

കളിക്കു ശേഷം പിഎസ്ജി പ്രസിഡന്റ് റഫറിയുടെ മുറിയിലേക്ക് ചെല്ലുകയും ഉദ്യോഗസ്ഥരുമായി വഴക്കിടുകയും ചെയ്തു. കോപിഷ്ടനായി റഫറീയിംഗുമായി ബന്ധപ്പെട്ട ഉപകരണം തകര്‍ക്കുകയും ചെയ്തു. സംഭവം വീഡിയോയില്‍ പകര്‍ത്തിയ ഒരാളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ്‌റഫറി ഇദ്ദേഹത്തോട് ഡ്രസ്സിംഗ് റൂമില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അവിടെ ഇരുന്ന ഉപകരണം ഇടിച്ചുപൊട്ടിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ പോലീസിനെ വിളിക്കുകയും അല്‍ ഖലീഫയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി പോലീസ് അടിപിടിയാകുകയും ചെയ്തു.

അല്‍ ഖലീഫയുടെ പെരുമാറ്റം റീയല്‍ മാഡ്രിഡ് ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് യുവേഫയ്ക്ക് കൈമാറിയേക്കും. വീഡിയോ ദൃശ്യങ്ങള്‍ കൈമാറാന്‍ യുവേഫ റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെസ്സിയും നെയ്മറും ഡി മരിയയുമെല്ലാം കളിച്ചിട്ടും പിഎസ്ജിയ്ക്ക്് തോല്‍വി പിണഞ്ഞത് അവരെ ക്വാര്‍ട്ടറിലേക്കുള്ള വഴിയടച്ചു. സൂപ്പര്‍താരം എംബാപ്പേയുടെ ഗോളില്‍ മുന്നില്‍ കടന്ന ശേഷം രണ്ടാം പകുതിയിലെ 20 മിനിറ്റിലായിരുന്നു കളി മൊത്തം മാറി മറിഞ്ഞത്. ചാംപ്യന്‍സ് ലീഗ് ലക്ഷ്യമിട്ടായിരുന്നു പിഎസ്ജി വന്‍ തുക മുടക്കി സൂപ്പര്‍താരങ്ങളെ ടീമില്‍ എത്തിച്ചത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി