"ഛേത്രി പിന്നെയും ഗോളടിച്ചു സ്റ്റേഡിയം വിടരുത്" തോൽപ്പിച്ചത് മുംബൈയെ ആണെങ്കിലും കേരളത്തെ ട്രോളി ബാംഗ്ലൂർ ആരാധകരുടെ ചാന്റ്

മുംബൈ സിറ്റി എഫ്‌സിക്കെതിരെ 78-ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്‌സി ആരാധകർ ‘ദയവായി കളി നിർത്തി പോകരുത്’ എന്ന് ആക്രോശിക്കുന്നത് കണ്ടു. സുനിൽ ഛേത്രിയുടെ ഗോളിന് പിന്നാലെ ഇറങ്ങിപ്പോയ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനും എതിരെയുള്ള വിമർശനമായിരുന്നു ഈ ചാന്റ്.

ഐ എസ് എല്‍ ഒന്നാം സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. 78-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.

ഇതോടെ ഐ എസ് എല്‍ ഫൈനലിലേക്ക് ബെംഗളൂരു എഫ് സി ഒരു ചുവട് കൂടി അടുത്തു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മുംബൈ ബാംഗ്ലൂരിന് മുന്നിൽ കീഴടങ്ങുന്നത്. വിന്നേഴ്സ് ഷിൽഡ്‌ ജേതാക്കളായ മുംബൈ തുടർച്ചയായ ജയങ്ങൾ നേടിയുള്ള യാത്ര അവസാനിപ്പിച്ച് അവസാന മത്സരങ്ങൾ പലതിലും തോൽവിയെറ്റ് വാങ്ങുക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിൽ ഫ്രീകിക്ക് വിസിലിന് മുമ്പ് തന്നെ ഛേത്രി ഗോളടിക്കുക ആയിരുന്നു. ആ ഗോൾ റദ്ദാക്കണം എന്ന കേരളത്തിന്റെ ആവശ്യം കേൾക്കാതെ ഇരുന്നതോടെയാണ് ടീം കളിക്കളം വിട്ടത്. ഇന്നലെ വീണ്ടും ഛേത്രി ഗോൾ നേടിയപ്പോൾ കേരളത്തിന്റെയും മുംബൈയുടെയും ആരാധകരെ ട്രോളി ബാംഗ്ലൂർ ആരാധകർ” ഛേത്രി പിന്നെയും ഗോൾ നേടി, സ്റ്റേഡിയം വിടരുത്” എന്ന അഭ്യർത്ഥന പറഞ്ഞത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ