ഉന്നാൽ മുടിയാത് ബ്രസീൽ; കാനറികളെ തകർത്ത് അർജന്റീന; മെസിയുടെ അഭാവത്തിലും ടീം വേറെ ലെവൽ

ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു അർജന്റീന ബ്രസീൽ പോരാട്ടം. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും, രണ്ടാം സ്ഥാനക്കാരായ ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് അർജന്റീന. ഇതോടെ 2026 ഫുട്‌ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി അർജന്റീന.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് അർജന്റീന തന്നെയായിരുന്നു. പൊസഷൻ 56 ശതമാനവും അർജന്റീനയുടെ കൈയിലായിരുന്നു. തുടക്കം മുതൽ ഗോൾ നേടി മികച്ച സ്റ്റാർട്ട് ലഭിച്ചത് അർജന്റീനക്കായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അർജന്റീനക്കായി ജൂലിയൻ അൽവാരെസ് ഗോൾ നേടി. തുടർന്ന് 12 ആം മിനിറ്റിലും എൻസോ ഫെർണാണ്ടസിലൂടെയും ഗോൾ നേടി.

26 ആം മിനിറ്റിൽ ബ്രസീലിനായി മാത്യൂസ് കുൻഹ അവരുടെ ഗോൾ അക്കൗണ്ട് തുറന്നു. 37 ആം മിനിറ്റിൽ അർജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റർ മൂന്നാമത്തെ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുമ്പോൾ 3 -1 എന്ന നിലയിലായിരുന്നു മത്സരം.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബ്രസീൽ ശ്രമിച്ചെങ്കിലും അർജന്റീനയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. തുടർന്ന് 71 ആം മിനിറ്റിൽ ഗിയൂലിയാനോ സിമിയോൺ അര്ജന്റീനയ്ക്കായി അവസാന ഗോൾ നേടി. ഇതോടെ ബ്രസീൽ പരാജയം ഉറപ്പിക്കുകയായിരുന്നു. ലയണൽ മെസി ഇല്ലെങ്കിലും അർജന്റീനയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കും എന്ന് പരിശീലകനായ ലയണൽ സ്‌കൈലോണി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "