ഉന്നാൽ മുടിയാത് ബ്രസീൽ; കാനറികളെ തകർത്ത് അർജന്റീന; മെസിയുടെ അഭാവത്തിലും ടീം വേറെ ലെവൽ

ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു അർജന്റീന ബ്രസീൽ പോരാട്ടം. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും, രണ്ടാം സ്ഥാനക്കാരായ ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് അർജന്റീന. ഇതോടെ 2026 ഫുട്‌ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി അർജന്റീന.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് അർജന്റീന തന്നെയായിരുന്നു. പൊസഷൻ 56 ശതമാനവും അർജന്റീനയുടെ കൈയിലായിരുന്നു. തുടക്കം മുതൽ ഗോൾ നേടി മികച്ച സ്റ്റാർട്ട് ലഭിച്ചത് അർജന്റീനക്കായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അർജന്റീനക്കായി ജൂലിയൻ അൽവാരെസ് ഗോൾ നേടി. തുടർന്ന് 12 ആം മിനിറ്റിലും എൻസോ ഫെർണാണ്ടസിലൂടെയും ഗോൾ നേടി.

26 ആം മിനിറ്റിൽ ബ്രസീലിനായി മാത്യൂസ് കുൻഹ അവരുടെ ഗോൾ അക്കൗണ്ട് തുറന്നു. 37 ആം മിനിറ്റിൽ അർജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റർ മൂന്നാമത്തെ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുമ്പോൾ 3 -1 എന്ന നിലയിലായിരുന്നു മത്സരം.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബ്രസീൽ ശ്രമിച്ചെങ്കിലും അർജന്റീനയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. തുടർന്ന് 71 ആം മിനിറ്റിൽ ഗിയൂലിയാനോ സിമിയോൺ അര്ജന്റീനയ്ക്കായി അവസാന ഗോൾ നേടി. ഇതോടെ ബ്രസീൽ പരാജയം ഉറപ്പിക്കുകയായിരുന്നു. ലയണൽ മെസി ഇല്ലെങ്കിലും അർജന്റീനയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കും എന്ന് പരിശീലകനായ ലയണൽ സ്‌കൈലോണി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ