ഉന്നാൽ മുടിയാത് ബ്രസീൽ; കാനറികളെ തകർത്ത് അർജന്റീന; മെസിയുടെ അഭാവത്തിലും ടീം വേറെ ലെവൽ

ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു അർജന്റീന ബ്രസീൽ പോരാട്ടം. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും, രണ്ടാം സ്ഥാനക്കാരായ ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് അർജന്റീന. ഇതോടെ 2026 ഫുട്‌ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി അർജന്റീന.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് അർജന്റീന തന്നെയായിരുന്നു. പൊസഷൻ 56 ശതമാനവും അർജന്റീനയുടെ കൈയിലായിരുന്നു. തുടക്കം മുതൽ ഗോൾ നേടി മികച്ച സ്റ്റാർട്ട് ലഭിച്ചത് അർജന്റീനക്കായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അർജന്റീനക്കായി ജൂലിയൻ അൽവാരെസ് ഗോൾ നേടി. തുടർന്ന് 12 ആം മിനിറ്റിലും എൻസോ ഫെർണാണ്ടസിലൂടെയും ഗോൾ നേടി.

26 ആം മിനിറ്റിൽ ബ്രസീലിനായി മാത്യൂസ് കുൻഹ അവരുടെ ഗോൾ അക്കൗണ്ട് തുറന്നു. 37 ആം മിനിറ്റിൽ അർജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റർ മൂന്നാമത്തെ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുമ്പോൾ 3 -1 എന്ന നിലയിലായിരുന്നു മത്സരം.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബ്രസീൽ ശ്രമിച്ചെങ്കിലും അർജന്റീനയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. തുടർന്ന് 71 ആം മിനിറ്റിൽ ഗിയൂലിയാനോ സിമിയോൺ അര്ജന്റീനയ്ക്കായി അവസാന ഗോൾ നേടി. ഇതോടെ ബ്രസീൽ പരാജയം ഉറപ്പിക്കുകയായിരുന്നു. ലയണൽ മെസി ഇല്ലെങ്കിലും അർജന്റീനയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കും എന്ന് പരിശീലകനായ ലയണൽ സ്‌കൈലോണി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ