ബ്ലാസ്റ്റേഴ്സ് അധികം ഗോളുകള്‍ വഴങ്ങിയത് ആ താരത്തിന്റെ അഭാവം മൂലം?; പ്രതികരിച്ച് ഇവാന്‍ വുകോമാനോവിച്ച്

ഐഎസ്എല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ടാം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവു പറഞ്ഞത്. അതിനു മുമ്പത്തെ മത്സരത്തില്‍ മുംബൈയോടും ബ്ലാസ്‌റ്റേഴ്‌സ് പുറത്തായിരുന്നു. ഇന്നലത്തേതുള്‍പ്പടെ കഴിഞ്ഞ മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കുറച്ചധികം ഗോളുകള്‍ വഴങ്ങിയത് മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ അഭാവം മൂലമാണോ എന്ന സംശയം ആരാധകരിലുണ്ട്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്.

ഇല്ല, ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. അവരവരുടെ ജോലികള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് കളിക്കാറുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സ്‌ക്വാഡിലുള്ള കളിക്കാര്‍ ഇപ്പോഴും കളിയ്ക്കാന്‍ തയ്യാറായിരിക്കണം. ഒരു കളിക്കാരന്റെ അഭാവം കളിയെ ബാധിച്ചു എന്ന് പറയുന്ന പരിശീലകന്‍ അല്ല ഞാന്‍. എല്ലാ സീസണിന് മുന്‍പും പരിക്കുകളും കാര്‍ഡുകളില്‍ നിന്നുള്ള സസ്‌പെന്‍ഷനുകളും ഉണ്ടാകും. അതുപോലെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകള്‍ സംഭവിച്ചാല്‍ അത് ഗോളുകള്‍ വഴങ്ങാന്‍ കാരണമാകും.

ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാര്‍ത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകള്‍ ആദ്യ പകുതിയില്‍ സംഭവിക്കുമ്പോള്‍ അതിന് നല്‍കേണ്ടി വരുന്നത് പോയിന്റുകളാണ്. തുടര്‍ച്ചയായ തോല്‍വികള്‍ എളുപ്പമല്ല. എന്നാല്‍ ഞങ്ങളത് കൈകാര്യം ചെയ്‌തേ മതിയാകൂ- വുകോമാനോവിച്ച് പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു