ജയം തുടര്‍ന്ന് കുതിപ്പ് തുടരാന്‍ വിനീതും കൂട്ടരും; കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ആദ്യ ജയം നേടിയ ആത്മവിശ്വാസം നല്‍കുന്ന കരുത്തുമായി കേരള ബ്ലാസറ്റേഴ്സ് ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടും. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിനുശേഷം ആറ് ദിവസത്തെ ഇടവേളയാണ് കേരള ബ്ലാസറ്റേഴ്സിനു ചെന്നൈയിന്‍ എഫ്.സിയെ നേരിടുന്നതിനു മുന്‍പ് ലഭിച്ചത്.

എന്തായാലും ,ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മൂന്നു മത്സരങ്ങളിലെ സമനില നല്‍കിയ വിരസതയും അതിനുശേഷം ഗോവയില്‍ നിന്നേറ്റ പ്രഹരവും (2-5) കഴിഞ്ഞ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനോടു നേടിയ വിജയത്തോടെ മറക്കുവാന്‍ റെനെ മ്യൂലെന്‍സ്റ്റിന്‍ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

“എന്റെ ആദ്യ ദൗത്യം കളിക്കാരില്‍ നീണ്ടു നില്‍ക്കുന്ന പോരാട്ട വഴിയിലൂടെയാണ് തങ്ങള്‍ നീങ്ങുന്നുവെന്ന അവബോധം ഉണ്ടാക്കിയെടുക്കുകയായിരുന്നു. വ്യക്തപരമായി നോക്കിയാല്‍ ഇത്തരം ഒരു മത്സരഗതിക്ക് ഒത്തു നീങ്ങുവാന്‍ അല്‍പ്പം താമസം എടുക്കും. എന്നാല്‍ ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ കഴിയും. ഗോവയുമായുള്ള മത്സരം മാറ്റിവെച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, ടീം ആയി തുടക്കം കുറിക്കുന്നതിലും ഗോള്‍ നേടുന്നതിലും മുന്നേറ്റനിര കൂടുതല്‍ പോസ്റ്റീവ് ആയിട്ടുണ്ട്. “ബ്ലാസറ്റേഴ്സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. അതോസമയം ഒരു ടീമിനെ സംബന്ധിച്ചു ക്ലീന്‍ ഷീറ്റ് നേടുകയെന്നതിനാണ് മുന്‍തൂക്കംമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്ലാസറ്റേഴ്സ് കഴിഞ്ഞ അഞ്ച് ഗെയിമുകളില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നു.

“ക്ലീന്‍ഷീറ്റുകളാണ് എല്ലത്തിന്റെയും അടിസ്ഥാനം. ഇവ ശരിയായ ദിശയില്‍ നീങ്ങുവാന്‍ സഹായമാകുന്നു. അതുകൊണ്ടു തന്നെ അതേറ്റവും പ്രധാനമാണ്. ഞങ്ങളുടെ വളരെ ദൃശ്യമായ ഉറച്ച പ്രതിരോധമായിരുന്നു ഈ സീസണിലെ ആദ്യ ജയത്തിനു വഴിയൊരുക്കിയത് . വിജയം എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്നു വ്യക്തമായി അറിയുന്ന ടീമാണ് ചെന്നൈയിന്‍, അതേപോലെ കളി സെറ്റ് ചെയ്യുന്നതിലും ഓപ്പണ്‍ അവസരങ്ങള്‍ സൃഷ്ടിച്ചു ഗോള്‍ നേടുന്നതിലും കഴിവുള്ള ടീമാണ് ചെന്നൈയിന്‍ ” മാഞ്ചസറ്റര്‍ യൂണൈറ്റഡിന്റെ മുന്‍ സഹപരിശീലകന്‍ റെനെ എതിരാളികളെ പ്രശംസിച്ചു.

മത്സരഫലം എങ്ങനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാമെന്ന കാര്യത്തില്‍ ചെന്നൈയിന്‍ കാണിക്കുന്ന മികവിന്റെ ഉദാഹരണമാണ് എ.ടി.കെയ്ക്കും ബെംഗളൂരു എഫ്.സിക്കും എതിരെ നേടിയ വിജയങ്ങള്‍. .മത്സരത്തിന്റെ അവസാന സെക്കന്റുവരെ പോയിന്റ് നേടിയെടുക്കാമെന്ന കോച്ച് ജോണ്‍ ഗ്രിഗറിയുടെ ഉത്തമവിശ്വസമാണ് ചെന്നൈയിനെ മതില്‍കെട്ടിയപോലെ സംരക്ഷിക്കുന്നത്.

“ഞാന്‍ ഒരിക്കലും സംതൃപ്തനല്ല. നമുക്ക് വളരെയേറെ പോയിന്റുകള്‍ ഇനിയും പട്ടികയില്‍ വേണ്ടിയിരിക്കുന്നുവെന്നു ഞാന്‍ കളിക്കാരോട് പറയാറുണ്ട് . എതാനും മത്സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, കളിക്കാര്‍ കാഴചവെക്കുന്ന കഠിനാധ്വാനത്തില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. “ജോണ്‍ ഗ്രിഗറി പറഞ്ഞു. അതേപോലെ ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന എട്ടു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ ചെന്നൈയിന്‍ തോറ്റിട്ടുള്ളു എന്ന റെക്കോര്‍ഡും ജോണ്‍ ഗ്രിഗറി ചൂണ്ടിക്കാട്ടി.

“എനിക്ക് നേട്ടം ആകുമെന്ന നിലയില്‍ വരുന്ന കണക്കുകളെ മാത്രമെ ഞാന്‍ നോക്കാറുള്ളു. കേരളം ഇന്നത്തെ നിലയേക്കള്‍ വളരെ മുന്നില്‍ ഫിനീഷ് ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ആദ്യ ജയം സ്വന്തമാക്കിയ നിലയില്‍ കരുത്താര്‍ജ്ജിച്ചുവരുന്ന കേരള ബ്ലാസറ്റേഴ്സിനെ നേരിടാനും അനൂകൂലമായ മത്സരഫലം ഉണ്ടാക്കാനും ഞങ്ങള്‍ ഒരുങ്ങി” -ജോണ്‍ ഗ്രിഗറി പറഞ്ഞു.

കേരള ബ്ലാസറ്റേഴ്സിനെ നിസാരമായി എടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിന്‍ എഫ്.സി ആറ് മത്സരം കളിച്ചുകഴിഞ്ഞു. എന്നാല്‍ കേരള ബ്ലാസറ്റേഴ്സ് അഞ്ച് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. എന്നാല്‍ കേരള ബ്ലാസറ്റേഴ്സ് ചാന്‍സുകള്‍ ഗോള്‍ ആക്കി മാറ്റുന്നതില്‍ കേവലം ഒന്‍പത് ശതമാനം മാത്രമാണ്. എന്നാല്‍ ചെന്നൈയിന്റെ ഗോള്‍ നേടുന്ന മികവ് 20 ശതമാനത്തോളം വരും. മത്സരത്തിന്റെ ഗതിയും സ്വഭാവവും ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരിക്കും.

ബെര്‍ബറ്റോവും പ്രീതം കുമാറും ഇല്ലാതെയാകും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയേക്കുക. അതേസമയം ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറിക്ക് കളിക്കാരുടെ പരുക്ക് സംബന്ധിച്ച് ആശങ്കകളൊന്നുമില്ല.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ