ഇന്ത്യൻ ഫുട്ബോളിനും കേരള ബ്ലാസ്റ്റേഴ്സിനും വലിയ ആശ്വാസം, നിർണായക തീരുമാനങ്ങൾ

ആക്ടിംഗ് സെക്രട്ടറി ജനറൽ സുനന്ദോ ധറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്റെ ഭരണത്തിന് എഐഎഫ്‌എഫിന്റെ ദൈനംദിന മാനേജ്‌മെന്റ് സുപ്രീം കോടതി തിരികെ നൽകുന്നു. ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ ഫിഫാ ആവശ്യപ്പെട്ട ഏറ്റവും പ്രധാന കാര്യം ഇതായിരുന്നു.  അതിനാൽ തന്നെ ഫിഫയുടെ വിലക്ക് ഉടനെ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോടതി പരിഷ്കരിച്ചു. നാമനിർദ്ദേശ പ്രക്രിയയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ കാരണം ഓഗസ്റ്റ് 28 ന് നടത്താനിരുന്ന എഐഎഫ്എഫ് തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

പുറമെയുള്ള ആളുകളുടെ ഇടപെടൽ കാരണമാണ് ഫിഫ ഇന്ത്യൻ ഫുട്ബാളിനെ വിലക്കിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്. എന്തായാലും കോടതിവിധി ഇന്ത്യൻ ഫുട്ബോളിന് നൽകുന്നത് വലിയ ആശ്വാസ വാർത്തയാണ്. ഒക്ടോബറിൽ നടക്കുന്ന വനിതാ അണ്ടർ 17 ലോകകപ്പ് മത്സരങ്ങളൾ നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത് ഇന്ത്യയിൽ ആയിരുന്നു, വിലക്ക് കാരണം അത് നഷ്ടമായി. അതുപോലെ പുതിയ താരങ്ങളുടെ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടും ഐ.എസ്.എൽ ടീമുകൾക്കും പണി കിട്ടിയിരുന്നു.

ഇന്ത്യൻ ഫുട്ബോളിനെ ബാധിച്ച ഫിഫ വിലക്കിനിടെ വലിയ ആശ്വാസമാണ് ഇപ്പോൾ വന്നിരിക്കുന്ന വിധി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ