പന്തിന്റെ പരിക്ക് ബി.സി.സി.ഐയുടെ തന്ത്രം, തഴഞ്ഞത് സഞ്ജു ഫാൻസിനെ പ്രീതിപ്പെടുത്താൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കിയത് ആരാധകർ ആഘോഷിച്ചിരുന്നു . മോശം ഫോം തുടരുമ്പോഴും അവസരം കാത്തുനില്‍ക്കുന്ന മറ്റ് താരങ്ങളെ പരിഗണിക്കാതെ പന്തിന് ടീം മാനേജ്‌മെന്റ് അധിക പിന്തുണ നല്‍കുന്നത് ഏറെ വിമര്‍ശനം നേരിടുമ്പോഴാണ് ഈ നീക്കം.

പന്ത് പുറത്തായതിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. 25 കാരനായ താരം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള്ൽ അനുസരിച്ച് പരിക്കൊന്നും ഇല്ലെന്നും താരത്തെ മനഃപൂർവം ഒഴിവാക്കിയതാണെന്നന്നും ആരാധകർ പറയുന്നു. മോശം ഫോം എന്ന പേരിൽ ബിസിസിഐക്ക് തങ്ങളുടെ മാനസപുത്രനെ ഒഴിവാക്കാൻ ഇഷ്ടമില്ലതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ആരാധകർ പറയുന്നു. ബിസിയെ സംബന്ധിച്ച് ഈ കാലയളവിൽ പന്തിനോളം അവർ ആരെയും പിന്തുണച്ചിട്ടില്ല. അതിനിടയിൽ അയാൾ മോശം ഫോമിൽ നിന്ന് കൂടുതൽ നാശത്തിലേക്ക് കൂപ്പ് കുത്തിയപ്പോഴും അവർ അത് തുടരുന്നു.

എന്നാൽ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് മാർഗം ഇല്ലാതെ പന്തിനെ പുറത്താക്കി മാനം രക്ഷിക്കാനാണ് ബിസിസിഐ ശ്രമിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ