നിനക്കൊന്ന് പൊട്ടികരഞ്ഞൂടെ റിസ്‌വാനെ, ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ പാക്കിസ്ഥാൻ താരം; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബിഗ് ബാഷ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ നിൽക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്‌വാൻ. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ റിസ്‌വാനെ നിർബന്ധപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് ബിഗ് ബാഷ് ടീമായ മെൽബൺ റെനഗേഡ്സ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ പാക് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റിസ്‌വാൻ 23 പന്തുകളിൽ 26 റൺസാണ് നേടിയത്.

ഇന്നേ വരെ ഒരു ബാറ്റ്‌സ്മാനെയും മനഃപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് പുറത്താക്കിയിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ക്യാപ്റ്റനായ വിൽ സതർലാൻഡ് വന്നാണ് താരത്തിനോട് റിട്ടയർ ഹർട്ടായി മടങ്ങാൻ നിർദേശിച്ചത്. സിഗ്നൽ ലഭിച്ചതിനുശേഷം റിസ്വാൻ തല കുനിച്ച് പവലിയനിലേക്ക് മടങ്ങി.

എന്നാൽ റിസ്‌വാൻ മടങ്ങിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മെൽബൺ നേടിയത്. ഡി എൽ എസ് മെത്തേഡ് പ്രകാരം പുതുക്കിയ നിശ്ചയിച്ച വിജയ ലക്ഷ്യമായ 140 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ സിഡ്‌നി മറികടന്നു.

Latest Stories

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ