ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മൂന്നാം ദിവസത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കി. മഴ മാറി നിന്ന രണ്ടാം ദിനത്തില്‍ വെളിച്ചക്കുറവാണ് പ്രശ്‌നമായത്. മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം ദിനം എന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍.

മൂന്നാം ദിനമായ ഇന്നും സതാംപ്ടണില്‍ മഴ മുന്നറിയിപ്പുണ്ട്. കളിയുടെ ആദ്യ സെക്ഷന്‍ മഴയെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മഴ കുറയുകയും  തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് കാലാവസ്ഥ എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ കളി തടസപ്പെട്ടത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നിരുന്നാലും ഇനിയുള്ള ദിവസങ്ങളില്‍ മഴ അധികം മത്സരം കവര്‍ന്നാല്‍ കളിയുടെ ശോഭ കെടും.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിക്കുമ്പോള്‍ 65 ഓവറില്‍ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. കോഹ്‌ലി (44*), അജിങ്ക്യ രഹാനെ (29*) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരാണ് പുറത്തായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ