സതാംപ്ടണില്‍ കാര്യങ്ങള്‍ തലകീഴായി മറിയുന്നു, ഇന്ത്യയുടെ വിധി ഇന്നറിയാം

കാലാവസ്ഥ പ്രവചനങ്ങളെ കാറ്റില്‍ പറത്തി സതാംപ്ടണില്‍ മാനം തെളിഞ്ഞു. ഇന്നു രാവിലെ മുതല്‍ സതാംപ്ടണില്‍ തെളിഞ്ഞ കാലാസ്ഥയാണ് ലഭിക്കുന്നത്. ഇതോടെ ഇന്ന് മത്സരം നടക്കുമെന്ന കാര്യം ഉറപ്പായി. മഴയില്‍ കുളിരാതെ ഇന്നത്തെ മുഴുവന്‍ സമയവും കളിക്കാനായാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ഒരു ടീമിന് അനുകൂലമാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കും.

ഇന്നും നാളെയും കളി നടന്നാല്‍ രണ്ട് ടീമിനും കൂടി പരമാവധി 190 ഓവറാണ് ലഭിക്കുക. കളിയുടെ ഗതിയെ മാറ്റി മറിക്കാന്‍ ഇത് ധാരാളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മഴയും വെളിച്ചക്കുറവും വില്ലനായെത്തിയാല്‍ സമനില തന്നെയായിരിക്കും ഫലം. എന്നിരുന്നാലും നിലവിലെ കാലാവസ്ഥ മികച്ചതാണ്.

അഞ്ചാം ദിനമായ ഇന്നും സതാംപ്ടണില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തത്തെ കാലാവസ്ഥ പ്രവചനം. 94 ശതമാനം ആകാശം മേഘാവൃതമായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചു വിപരീതമായ കാലാവസ്ഥയാണ് സതാംപ്ടണില്‍ ഇപ്പോഴുള്ളത്. റിസര്‍വ് ദിനമായ നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. വില്യംസണും ടെയ്‌ലറുമാണ് ക്രീസില്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു