സതാംപ്ടണില്‍ കാര്യങ്ങള്‍ തലകീഴായി മറിയുന്നു, ഇന്ത്യയുടെ വിധി ഇന്നറിയാം

കാലാവസ്ഥ പ്രവചനങ്ങളെ കാറ്റില്‍ പറത്തി സതാംപ്ടണില്‍ മാനം തെളിഞ്ഞു. ഇന്നു രാവിലെ മുതല്‍ സതാംപ്ടണില്‍ തെളിഞ്ഞ കാലാസ്ഥയാണ് ലഭിക്കുന്നത്. ഇതോടെ ഇന്ന് മത്സരം നടക്കുമെന്ന കാര്യം ഉറപ്പായി. മഴയില്‍ കുളിരാതെ ഇന്നത്തെ മുഴുവന്‍ സമയവും കളിക്കാനായാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ഒരു ടീമിന് അനുകൂലമാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കും.

ഇന്നും നാളെയും കളി നടന്നാല്‍ രണ്ട് ടീമിനും കൂടി പരമാവധി 190 ഓവറാണ് ലഭിക്കുക. കളിയുടെ ഗതിയെ മാറ്റി മറിക്കാന്‍ ഇത് ധാരാളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മഴയും വെളിച്ചക്കുറവും വില്ലനായെത്തിയാല്‍ സമനില തന്നെയായിരിക്കും ഫലം. എന്നിരുന്നാലും നിലവിലെ കാലാവസ്ഥ മികച്ചതാണ്.

അഞ്ചാം ദിനമായ ഇന്നും സതാംപ്ടണില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തത്തെ കാലാവസ്ഥ പ്രവചനം. 94 ശതമാനം ആകാശം മേഘാവൃതമായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചു വിപരീതമായ കാലാവസ്ഥയാണ് സതാംപ്ടണില്‍ ഇപ്പോഴുള്ളത്. റിസര്‍വ് ദിനമായ നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. വില്യംസണും ടെയ്‌ലറുമാണ് ക്രീസില്‍.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു