ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇംഗ്ലണ്ടിന്റെ 19 ഉം ഓസ്‌ട്രേലിയയുടെ 10 പോയിന്റും വെട്ടിക്കുറച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി. ആഷസ് പരമ്പര കഴിഞ്ഞതിന് പിന്നാലെ പുറത്തിറക്കി പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് 19ഉം ഓസ്‌ട്രേലിയക്ക് 10ഉം പോയിന്റും നഷ്ടമായി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഈ നടപടി.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പോയിന്റുകള്‍ വെട്ടിക്കുറക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും 26 പോയിന്റും 43.33 വിജയശതമാനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പോയിന്റുകള്‍ വെട്ടിക്കുറച്ചതോടെ ഓസീസിന് 18 പോയിന്റുള്ളപ്പോള്‍ വിജയശതമാനം 30 ആയി താണു. ഇംഗ്ലണ്ടിന് ഒമ്പത് പോയിന്റും 15 വിജയശതമാനവുമാണുള്ളത്.

24 പോയിന്റും 100 വിജയശതമാനുമായി പാകിസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യ 16 പോയന്റും 66.67 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഓസ്‌ട്രേലിയ മൂന്നാമതും വെസ്റ്റ് ഇന്‍ഡീസ് നാലാമതും ഇംഗ്ലണ്ട് അഞ്ചാമതും പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റും തോറ്റ ശ്രീലങ്ക ആറാമതുമാണ്.

Latest Stories

മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു; പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

'ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങൾ'; ഭാരതാംബ വിവാദത്തിൽ എതിർപ്പ് അറിയിച്ച് ഗവർണർക്ക് കത്ത് നൽകി മുഖ്യമന്ത്രി

ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു