ലോകകപ്പ് കിരീടം ഇവരിലൊരാള്‍ക്ക്; ഫേവറിറ്റുകളെ പ്രവചിച്ച് ഗില്‍ക്രിസ്റ്റ്

ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ആതിഥേയരായ ഇന്ത്യ, തന്റെ ടീമായ ഓസ്ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരെയാണ് കിരീട ഫേവറിറ്റായി ഗില്ലി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകകപ്പില്‍ ഏതു ടീമായിരിക്കും ചാമ്പ്യന്മാരാവുകയെന്നു പറയുക അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സെമി ഫൈനലിലെത്തുന്നവര്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നീ ടീമുകളായിരിക്കും. ഇന്ത്യയും പാകിസ്ഥാനും ഇത്തവണ ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമിയിലെ മറ്റു രണ്ടു ടീമുകള്‍. ഓസ്ട്രേലിയന്‍ ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് എനിക്കുള്ളത്. അവര്‍ ഇന്ത്യയില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു വിശ്വസിക്കുന്നു- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഏകദിന ലോകകപ്പിന് മുമ്പായി ഓസീസ് ഇന്ത്യയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കും. ഈ മാസം 22, 24, 27 തിയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നീ വേദികളിലായാണ് മത്സരം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഇന്ത്യ തന്നെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ എതിരാളികള്‍.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ