അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഈ സീസണിലെങ്കിലും കളത്തിലിറങ്ങുമോ? ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്ന് ഇത്തവണയും മൂംബൈ പിടിച്ചു

അച്ഛനു കീഴില്‍ ആദ്യമായി കളിക്കാനുള്ള അവസരത്തിന് കാതോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഗ്‌ളാമര്‍പുത്രന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ ലേലത്തിന്മുമ്പ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന അര്‍ജുനെ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് എടുത്തു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് മുംബൈ 30 ലക്ഷം മുടക്കി.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് താരപുത്രനെ് ഇത്തവണ കളത്തിലിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമാണ് അര്‍ജുന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം യുഎഇ യിലേക്ക് പോയിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടിയില്ല. 22 കാരനായ അര്‍ജുന്‍ കുറച്ചു സീസണുകളായി മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ട്.

കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ലീഗിന്റെ രണ്ടാംപാദത്തില്‍ പകുതിയില്‍ വച്ചാണ് താരത്തിനു പരിക്കേറ്റു പിന്‍മാറേണ്ടി വന്നത്. സീസണിനു ശേഷം അര്‍ജുനെ മുംബൈ കൈവിടുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തെ മുംബൈ തങ്ങളുടെ ടീമിലേക്കു മടക്കിക്കൊണ്ടു വരികയും ചെയ്തിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി രണ്ടു ടി20കളില്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിലും അര്‍ജുന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈ ടീമിന്റെ ഉപദശകന്‍ കൂടിയായ അച്ഛനു കീഴില്‍ ആദ്യമായി കളിക്കാനുള്ള അവസരമാണ് പുതിയ സീസണില്‍ അര്‍ജുന് ലഭിച്ചിരിക്കുന്നത്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രംഗത്തുണ്ടായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക