സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈ; എന്നിട്ടും കാര്‍ത്തിക് ഔട്ട്, ഇതെന്താ വെള്ളരിക്കാ പട്ടണമോ!

ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ റണ്ണൗട്ടും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈയായിരുന്നു എന്ന് റിപ്ലെയില്‍ വ്യക്തമായിരുന്നിട്ടും അമ്പയര്‍ വിക്കറ്റ് അനുവദിച്ചതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

ദൃശ്യങ്ങളില്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയിരുന്നില്ല. പക്ഷെ പന്തിന് പകരം ബൗളറുടെ കൈ കൊണ്ടായിരുന്നു സ്റ്റമ്പിളകിയത്. പക്ഷെ സ്റ്റമ്പില്‍ ആദ്യം കൊണ്ടത് പന്ത് തന്നെയായിരുന്നു. എന്നാല്‍ സ്റ്റമ്പിന് ഇളക്കം വരുന്നത് ബംഗ്ലാദേശ് ബൗളറുടെ കൈ കൊണ്ടായിരുന്നു.

നിയമപ്രകാരം പന്ത് സ്റ്റമ്പില്‍ കൊണ്ട ശേഷം ശരീരഭാഗം കൊണ്ടത് കാരണം ബെയിലുകള്‍ ഇളകിയാലും വിക്കറ്റ് നല്‍കണമെന്നാണ്. ഇതിനാലാണ് ദിനേശ് കാര്‍ത്തിക്കിന് വിക്കറ്റ് നഷ്ടമായത്.

മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ലോകകപ്പില്‍ മോശം ഫോമിലാണ് താരം. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി വെറും 15 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്.

View this post on Instagram

A post shared by ICC (@icc)

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ