രോഹിതിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആര്? ഈ ചോദ്യത്തിന് ഐപിഎല്‍ ഈ സീസണ്‍ മറുപടിപറയും ; മൂന്ന് പേരെ ചൂണ്ടിക്കാട്ടി ശാസ്ത്രി

ഐപിഎല്ലിലെ ഈ സീസണില്‍ ഇന്ത്യയുടെ വരുംകാല നായകനെ തിരിച്ചറിയാമെന്ന് ഇന്ത്യന്‍ കമന്റേറ്ററും മുന്‍ താരവുമായ രവിശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ്‍ നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുന്നതായിരിക്കുമെന്നും ശാസ്ത്രി വിലയിരുത്തുന്നു.

വിരാട് കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മ നായകപദവി ഏറ്റെടുത്തെങ്കിലും 36 കാരനായ രോഹിത് ശര്‍മ്മയ്ക്ക് അധികകാലം ടീമിന്റെ നായകനായി തുടരാനാകില്ലെന്ന കണക്കാക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

രോഹിതിന്റെ അഭാവത്തില്‍ വിരാട്‌കോഹ്ലി പടിയിറങ്ങിയതോടെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ മുന്ന് ഫോര്‍മാറ്റിലും നയിച്ചത് കെഎല്‍ രാഹുലായിരുന്നു. മൂന്ന് ഏകദിനവും ടെസ്റ്റു മത്സരവും കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് രാഹുല്‍ നയിക്കുന്നത്.

രാഹുലിനൊപ്പം ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള രണ്ടുപേരായി ശാസ്ത്രി കാണുന്നത് ഋഷഭ് പന്തിനെയും ശ്രേയസ് അയ്യരെയുമാണ്. പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമ്പോള്‍ ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ്. നായകസ്ഥാനത്തേക്ക് അവരോധിക്കാന്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമില്‍ എടുത്തത്.

ഭാവിയിലെ ഇന്ത്യന്‍ നായകനെ കൂടി ഈ ഐപിഎല്‍ തീരുമാനിക്കുമെന്നും രാഹുല്‍, പന്ത്, അയ്യര്‍ എന്നിവരിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റും സെലക്ടര്‍മാരും കണ്ണു വച്ചിരിക്കുന്നതെന്ന് ശാസ്ത്രി പറയുന്നു. മാര്‍ച്ച് 26 നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം