ഞാൻ ബാറ്റ് ചെയ്യുന്ന സമയത്ത് ആ മനുഷ്യൻ കളിക്കുന്ന പോലെയുള്ള ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചു, എന്നെ കൊണ്ട് പറ്റുന്ന പണി അല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി; മത്സരശേഷം വെളിപ്പെടുത്തി വധേര

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) നേടിയ മികച്ച വിജയത്തിന് ശേഷം, സഹതാരം സൂര്യകുമാർ യാദവിനെപ്പോലെ മികച്ച ഷോട്ടുകൾ കളിക്കാൻ താൻ ശ്രമിച്ചതായി മുംബൈ ഇന്ത്യൻസ് (എംഐ) ബാറ്റർ നെഹാൽ വധേര വെളിപ്പെടുത്തി. രോഹിത് ശർമ്മയും കൂട്ടരും മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ സന്ദർശക ടീമിനെ തകർത്തെറിയുന്ന പ്രകടനമാണ് നടത്തിയത്.

35 പന്തിൽ നിന്ന് 83 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ മാസ്റ്റർക്ലാസ് തലക്കെട്ടുകളിൽ ഇടം നേടിയെങ്കിലും യുവതാരമായ നെഹാൽ വധേരയും ടീമിനായി മികച്ച പ്രകടനം നടത്തി . 34 പന്തിൽ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 52 റൺസ് നേടിയ യുവ താരം സൂര്യകുമാറിനൊപ്പം 140 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. തന്റെ സഹതാരത്തെപ്പോലെ തന്നെ അതിമനോഹരമായ കുറച്ച് ഷോട്ടുകൾ കളിച്ച വധേര, വിജയത്തിന് ശേഷം സൂര്യകുമാറിനൊപ്പം ബാറ്റ് ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

“അതെ, സൂര്യഭായിയുടെ കൂടെ ബാറ്റ് ചെയ്യുന്നത് വളരെ രസകരമാണ്. ഞാൻ അദ്ദേഹത്തിന്റെ ചില ഷോട്ടുകൾ പകർത്താൻ ശ്രമിച്ചു, പക്ഷേ അവ ആവർത്തിക്കാൻ കഴിഞ്ഞില്ല, കാരണം അവ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സൂര്യ ഭായ് ഒപ്പം ബാറ്റ് ചെയ്യാൻ മികച്ച പങ്കാളിയാണ്. “എന്നോട് വളരെ വേഗം നമുക്ക് ഈ മത്സരം അവസാനിപ്പിക്കാം എന്നാണ് സൂര്യകുമാർ പറഞ്ഞത്.” വധേര പറഞ്ഞു.

“ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ എന്റെ മുൻ മത്സരത്തിൽ ഞാൻ സ്കൂപ്പ് കളിക്കാൻ ശ്രമിച്ചു. എന്റെ കരിയറിൽ നേരത്തെ കളിച്ച് പരിചയമില്ലാത്തവ ഇവയാണ്. സൂര്യ ഭായിയിൽ നിന്നാണ് ഞാൻ ഇവ പഠിച്ചത്,”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ