രോഹിത് ഏത് ഗ്രൗണ്ടിൽ കളിച്ചാലും അത് ബാറ്റിംഗ് ട്രാക്ക്, എന്തിനാടോ ടി 20 യിൽ നിന്ന് വിരമിച്ചേ എന്ന് ആരാധകർ; സ്പിൻ അനുകൂല ട്രാക്കിലും പുലിക്കുട്ടിയായി ഇന്ത്യൻ നായകൻ

ഏകദിന ക്രിക്കറ്റിന്റെ ശൈലിയെ ഏറെ സ്വാധീനിച്ച ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിലെ സനത് ജയസൂര്യയും രമേഷ് കലുവിതരണയും ചേർന്ന സഖ്യം. വളരെ സാവധാനത്തിൽ നിലയുറപ്പിച്ച് മികച്ച ഒരു സ്കോറിൽ എത്തിയതിനുശേഷം ആഞ്ഞടിക്കുക എന്നതായിരുന്നു ഏകദിനക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് ശൈലി. 1996-ലെ ലോകകപ്പിൽ ഈ സഖ്യം അന്നുവരെയുണ്ടായിരുന്ന ഏകദിന ഓപ്പണിങ് ശൈലിയെ തിരുത്തിക്കുറിച്ചു. ആദ്യ ഓവറുകളിൽത്തന്നെ ആഞ്ഞടിച്ച് പരമാവധി റണ്ണുകൾ നേടി ഒരു വമ്പൻ സ്കോറിലേക്കെത്തുക എന്ന ശൈലിയായിരുന്നു ഇവർ പുറത്തെടുത്തത്.

അന്നുവരെ ക്രിക്കറ്റിൽ വലിയ ശക്തിയല്ലാതിരുന്ന ശ്രീലങ്കൻ ടീം, ഈ ശൈലി സ്വീകരിച്ച് 1996-ലെ ലോകകപ്പ് സ്വന്തമാക്കി. ഇതിനെത്തുടർന്ന് മിക്ക രാജ്യാന്തര ക്രിക്കറ്റ് ടീമുകളും ഇത്തരം ആഞ്ഞടിക്കുന്ന ബാറ്റ്സ്മാൻമാരെ ഓപ്പണർമാരായി നിയോഗിച്ചു. അമ്പതോവറിലുള്ള ഒരിന്നിങ്സിൽ 250 മുകളിലുള്ള മൊത്തം സ്കോർ സാധാരണമായി മാറി. ടീം റൺ പിന്തുടരുമ്പോൾ പോലും ആദ്യ 10 ഓവറുകൾ താരങ്ങൾ നന്നായി തന്നെ ഉപയോഗിച്ച്. അതോടെ ബോളറുമാർ സമ്മർദ്ദത്തിലായി.

അന്നത്തെ ആ സഖ്യം ഒരുക്കിയ അതെ പാതയിൽ മുന്നേറുകയാണ് രോഹിത് ശർമ്മ എന്ന ഇന്ത്യയുടെ നായകൻ. തന്റെ സഹ ഓപ്പണർ ആരെന്ന് ഇല്ല. പവർ പ്ലേ സമയത്ത് രോഹിത് ആക്രമിച്ചിരിക്കും. അതാണ് ഇന്ത്യക്ക് ആധിപത്യം നേടി കൊടുക്കുന്ന കാര്യവും. ലോകകപ്പിൽ ഇന്ത്യക്കായി അത്തരത്തിൽ താരം നൽകിയ തുടക്കമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചതും. ടി 20 ലോകകപ്പ് കിരീട വിജയത്തിലും അതിനിർണായകമായതും രോഹിത് നൽകിയ തുടക്കങ്ങൾ ആയിരുന്നു.

വ്യക്തിഗത സ്കോർ ഉയർത്താൻ അവസരം ഉള്ളപ്പോൾ പോലും അതിനേക്കാൾ ഉപരി തന്റെ ടീമിന് ആക്രമണ രീതിയിൽ ഉള്ള തുടക്കം നൽകാനാണ് രോഹിത് ശ്രമിക്കുന്നത്. ആ യാത്രയിൽ തനിക്ക് കിട്ടുന്ന അർദ്ധ സെഞ്ചുറിയും സെഞ്ചുറിയും എല്ലാം അയാൾക്ക് ബോണസ് ആണ്. ടി 20 യിൽ നിന്ന് വിരമിച്ച ശേഷം ഏകദിന ഫോർമാറ്റിൽ ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങൾ നടത്താൻ ഒരുങ്ങുമ്പോൾ അതിലും അയാൾ തന്റെ മികവ് കാണിച്ചിരിക്കുന്നു.

ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ എതിരാളികൾ ഉയർത്തിയ 231 റൺ ലക്‌ഷ്യം പിന്തുടരുമ്പോൾ അത് ഒരു ചെറിയ സ്കോറായി തോന്നുമെങ്കിലും അത് ഒരിക്കലും അങ്ങനെ അല്ല എന്ന് പിച്ചിന്റെ സാഹചര്യം കണ്ടാൽ മനസിലാകും. സ്പിന്നര്മാര് ധാരാളം ഉള്ള ലങ്കൻ ടീമിന് പ്രതിരോധിക്കാൻ പറ്റുന്ന സാഹചര്യം ആ പിച്ചിൽ ഉണ്ടായിരുന്നു. എന്നാൽ രോഹിത് വ്യത്യസ്തനായത് അവിടെയാണ്. പവർ പ്ലേ ആധിപത്യം മുതലെടുത്ത് തുടക്കത്തിൽ അയാൾ കളിച്ച ഇന്നിംഗ്സ് ആണ് ഇന്ത്യയെ സഹായിച്ചത്. 47 പന്തിൽ 58 റൺ എടുത്ത ആ ഇന്നിംഗ്സ് ടി 20 മോഡിൽ ആയിരുന്നു. അതിൽ 7 ബൗണ്ടറിയും 3 സിക്‌സും ഉണ്ടായിരുന്നു.

എന്തിനാണ് രോഹിത് ഇപ്പോഴും ഈ മികവിലും ടി 20 യിൽ നിന്ന് വിരമിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍