പാകിസ്ഥാനെ തോല്‍പ്പിച്ചു, എന്നിട്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവുന്നില്ല; കാരണം തുറന്നുപറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഉയര്‍ത്തിക്കാട്ടി ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് 2-0ന് പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ചെന്നൈയില്‍ 280 റണ്‍സിന് അവര്‍ പരാജയപ്പെട്ടു. പാകിസ്ഥാന്‍ യുവ ടീമാണെന്നും എന്നാല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് അങ്ങനെ പറയാനാകില്ലെന്നും ഷാക്കിബ് പറഞ്ഞു.

പാകിസ്ഥാന്‍ ഒരു പുതിയ ടീമാണ്, ഞങ്ങള്‍ക്ക് അവരെക്കാള്‍ കൂടുതല്‍ അനുഭവപരിചയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍, അത് വലിയ പങ്ക് വഹിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ഒന്നാം നമ്പര്‍ ടീം. വീട്ടില്‍ അവര്‍ അജയ്യരാണ്. 4000 ദിവസമായി സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഒരു ടെസ്റ്റും തോറ്റിട്ടില്ലെന്ന കണക്ക് ഞാന്‍ കണ്ടു. ഇന്ത്യയില്‍ അവര്‍ മിച്ചവരാണെന്നാണ് ഇത് കാണിക്കുന്നത്- ഷാക്കിബ് പറഞ്ഞു.

അടുപ്പിച്ച് 17 ഹോം ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 2012ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവരുടെ അവസാന തോല്‍വി. മറുവശത്ത്, 2021ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു പാക്കിസ്ഥാന്റെ മുന്‍ ഹോം വിജയം.

ഇന്ത്യയ്ക്ക് പുറത്തുള്ള മത്സരങ്ങളും അവര്‍ വിജയിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്ന ഏതൊരു രാജ്യത്തിനും മത്സരങ്ങള്‍ ജയിക്കാന്‍ പ്രയാസമാണ്, ഞങ്ങളും വ്യത്യസ്തരല്ല. ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കേണ്ടിവരും. മറ്റ് രാജ്യങ്ങള്‍ ഹോം മത്സരങ്ങളില്‍ തോല്‍ക്കുന്നു, പക്ഷേ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല.

ബംഗ്ലാദേശിലെ ഏകദിനത്തില്‍ ഞങ്ങള്‍ അവരെ തോല്‍പിച്ചു. നാട്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ അവരെ തോല്‍പ്പിക്കുന്നതിനോട് അടുത്തിരുന്നു. കാണ്‍പൂരില്‍ നമുക്ക് മറ്റൊരു അവസരം ലഭിക്കും. ചെന്നൈയിലെ പിച്ച് മികച്ചതായിരുന്നു, പക്ഷേ ഞങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല- ഷാക്കിബ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും വിപുലമായ ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനെതിരെ തോല്‍വി അറിയാത്തവരാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെ 14 മത്സരങ്ങളില്‍ 12ലും ഇന്ത്യ വിജയിച്ചു.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ