ഇന്ത്യയിൽ സ്പിന്നിങ് പിച്ചുകൾ ഒരുക്കിയാൽ ഞങ്ങൾക്ക് പരാതിയില്ല, എന്തായാലും അവരെ ഒതുക്കാനുള്ള വിദ്യ ഇംഗ്ലണ്ടിനറിയാം: ഒല്ലി പോപ്പ്

ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ ദിനം മുതൽ പന്ത് തിരിയാൻ തുടങ്ങിയാൽ പോലും സന്ദർശകർ പരാതിപ്പെടില്ലെന്ന് ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് പറഞ്ഞു. ജനുവരി 25 മുതൽ ഹൈദരാബാദിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചു, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് സ്പിന്നർമാരുള്ള ബൗളിംഗ് ആക്രമണം പര്യടനത്തിൽ ഇംഗ്ലണ്ട് നേരിടുന്ന പിച്ചും അതിന്റെ സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു.

ഇരു ടീമുകളും ഒരേ ട്രാക്കിൽ കളിക്കുമ്പോൾ തങ്ങൾക്ക് ആശങ്ക ഇല്ലെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ തങ്ങൾ തയാർ ആണെന്നും ഇംഗ്ലണ്ട് താരം പറഞ്ഞു, ഇംഗ്ലണ്ടിന്റെ ബാസ്‌ബോളും ഇന്ത്യൻ സ്പിന്നറുമാരും തമ്മിലുള്ള മത്സരമാണ് പരമ്പരയിൽ ഉണ്ടാകുക എന്നാണ് ആരാധകർ ഉറപ്പിക്കുന്ന കാര്യം.

“പുറത്ത് ധാരാളം ശബ്ദം ഉണ്ടാകും, പിച്ചുകളുടെ സ്വഭാവം ചോദ്യം ചെയ്യപ്പെടാം. പക്ഷേ, രണ്ട് ടീമുകളും ഒരേ പിച്ചിലാണ് കളിക്കുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് ആശങ്കയില്ല”ദി ഗാർഡിയനോട് സംസാരിക്കുമ്പോൾ ഒല്ലി പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ട്രാക്കുകൾ നിർമ്മിക്കാനും സാഹചര്യങ്ങൾ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനും ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഒല്ലി സമ്മതിച്ചു. “ഇംഗ്ലണ്ടിൽ, ഞങ്ങളുടെ സീമർമാരെ സഹായിക്കാൻ ഞങ്ങൾക്ക് പിച്ചുകളുണ്ട്, അവരുടെ സ്പിന്നർമാരെ സഹായിക്കുന്ന ട്രാക്കുകളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിൽ അതിശയിക്കാനില്ല. കുറഞ്ഞ സ്‌കോറിംഗ് മത്സരങ്ങൾ കാണാൻ നല്ലതാണ്,” ഒല്ലി കൂട്ടിച്ചേർത്തു.

സ്പിന്നിംഗ് പിച്ചുകളെക്കുറിച്ച് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പരാതിപ്പെടില്ലെന്നും ഒല്ലി പറഞ്ഞു. “ഇന്ത്യയിൽ സ്കോറുകൾ കുറവായിരിക്കാം, ഞങ്ങൾ പരാതിപ്പെടില്ല. അത്തരം ട്രാക്കിൽ റൺസ് സ്കോർ ചെയ്യാനുള്ള വഴി ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ