2019 ലോകകപ്പ് ഫൈനൽ ജയിക്കാൻ ഞങ്ങൾക്ക് യാതൊരു അർഹതയും ഇല്ലായിരുന്നു, ഭാഗ്യം കൊണ്ട് മാത്രം കിട്ടിയ കിരീടമാണ് അത്: ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ എയ്‌സ് ബാറ്റർ ജോ റൂട്ട് 2019 ലോകകപ്പിന്റെ വളരെ നാടകീയമായ ഫൈനൽ അനുസ്മരിച്ചു രംഗത്ത് വന്നിരിക്കുന്നു. ഓരോ നിമിഷവും ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഫൈനലിൽ ഇംഗ്ലണ്ടാണ് വിജയിച്ചത്. മത്സരം സമനിലയിൽ കലാശിച്ചതിന് ശേശഷം സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചു. ഒടുവിൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം ആയ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. ഇംഗ്ലണ്ട് കപ്പ് നേടിയപ്പോൾ ന്യൂസിലൻറ് മനസ്സ് കീഴടക്കിയെന്ന് അന്നുതന്നെ ആളുകൾ പറഞ്ഞിരുന്നു.

മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയത് ചതിയിലൂടെ ആയിരുന്നു എന്നും നന്നായി കളിച്ച കിവീസിനെ ഭാഗ്യം ചതിക്കുക ആയിരുന്നു എന്നും ആളുകൾ പറഞ്ഞു. ഏറ്റവും കൂടുതൽ ബൗണ്ടറിയടിച്ച ടീം ജയിക്കുമ്പോൾ അതിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന ഓവറിൽ പിറന്ന എക്സ്ട്രാ റൺസും ഓവർ ത്രോയും ഉൾപ്പടെ ആളുകളുടെ മനസിലേക്ക് വരും.

ജോ റൂട്ട് ഈ സംഭവങ്ങൾ അനുസ്മരിക്കുകയും താൻ കണ്ടത് അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു എന്നും പറയുകയാണ് ഇപ്പോൾ. 30 പന്തിൽ 7 റൺസ് മാത്രം നേടിയ ശേഷം കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ പുറത്തായതിനാൽ റൂട്ടിന് ശുഭകരമായ ഫൈനൽ ഉണ്ടായില്ല എന്നും ശ്രദ്ധിക്കണം.

“ഒരു ഇംഗ്ലണ്ട് കളിക്കാരനെന്ന നിലയിൽ ഞാൻ കളിച്ച ഏറ്റവും നിരാശാജനകമായ ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോൾ അതേക്കുറിച്ച് നമ്മൾ സംസാരിക്കും. ആ ഫൈനൽ ജയിക്കാൻ ഞങ്ങൾക്ക് യാതൊരു അർഹതയും ഇല്ലായിരുന്നു. ചിലപ്പോൾ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി വരും. അതുകൊണ്ട് നിങ്ങൾ ജയിക്കും ”ലോകകപ്പ് ഫൈനലിനെക്കുറിച്ച് ടെലിഗ്രാഫിനോട് സംസാരിക്കവെ ജോ റൂട്ട് പറഞ്ഞു.

അഹമ്മദാബാദിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. 2019 ലോകകപ്പിലെ രണ്ട് ഫൈനലിസ്റ്റുകൾ വീണ്ടും കൊമ്പുകോർക്കും എന്നൊരു പ്രത്യേകതയും ഉണ്ട്. എന്തായാലും ഇത്തവണ ബൗണ്ടറി കൗണ്ട് റൂൾ ഇല്ല. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിന് ശേഷം ഐസിസി ബൗണ്ടറി കൗണ്ട് നിയമം എടുത്തുകളഞ്ഞു. ഇനി സൂപ്പർ ഓവർ ടൈ ആയാൽ വിജയികളെ നിർണ്ണയിക്കാൻ ടീമുകൾ മറ്റൊരു സൂപ്പർ ഓവർ കളിക്കും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ