'വിരാട് കോഹ്ലി ആ താരങ്ങളെ അടിക്കാൻ ചെന്നു, അവന്മാർ അത്രയും മോശമായ പ്രവർത്തിയാണ് കാണിച്ചത്'; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി.

ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് കാര്യത്തിൽ വിരാട് കോഹ്ലി എത്രമാത്രം ശ്രദ്ധ കൊടുത്തിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. മടിയന്മാരായിട്ടുള്ള തന്റെ സഹതാരങ്ങളെ വിരാട് കോഹ്‌ലി തല്ലാനോങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

“കോഹ്‌ലിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ അദ്ദേഹം വളരെ പെട്ടെന്ന് കണ്ടുപിടിക്കും. രണ്ടാം റണ്ണിനായി നിങ്ങള്‍ ഓടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കിതയ്ക്കുന്നുണ്ടാവും. കോഹ്‌ലി മൂന്നാം റണ്ണിന് ഓടുമ്പോള്‍ നിങ്ങള്‍ അപ്പോഴും രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. അപ്പോള്‍ തന്നെ വിരാട് നിങ്ങളോട് പറയുന്നത് ‘ആ ജിമ്മില്‍ പോയി ട്രെയിനിങ്ങ് തുടങ്ങൂ, എന്നിട്ട് ഫിറ്റാവൂ’ എന്നായിരിക്കും” ശാസ്ത്രി പറഞ്ഞു.

“പലപ്പോഴും എനിക്ക് കോഹ്‌ലിയെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബാറ്റര്‍ ഔട്ടാകുമ്പോള്‍ കോഹ്ലി ഉടനെ സീറ്റില്‍ നിന്നും ചാടി എഴുന്നേല്‍ക്കും. ഞാനാണ് അടക്കി ഇരുത്തുന്നത്. അവന്‍ വിക്കറ്റിന്റെ അടുത്തുള്ളപ്പോള്‍ അങ്ങോട്ട് പോകേണ്ട ഇങ്ങ് വന്ന് ബൗണ്ടറി ലൈന്‍ ഒന്ന് കഴിയട്ടെ എന്ന് ഞാന്‍ പറയും. ചൂടുള്ള തകരമേല്‍ക്കൂരയില്‍ പെട്ട പൂച്ചയെ പോലെയാണ് കോഹ്‌ലി. ദേഷ്യം വന്നാല്‍ ആരെയും എപ്പോഴും അടിക്കാന്‍ തയ്യാറായിരിക്കും. അതാണ് വിരാട് കോഹ്‌ലി” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ