അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഇനിയുളള കളികൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബാറ്റർമാർ ശുഭ്മാൻ ​ഗിൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. എന്നാൽ കരുൺ നായർക്കും ഇവരെ പോലെ തന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രാധാന്യമുണ്ടാവും. മുൻപ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരമായിരുന്നു കരുൺ. ടീമിനായി കൗണ്ടി ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് താരം.

കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാനുളള അവസാന അവസരമായിരിക്കും അടുത്ത ടെസ്റ്റ് എന്ന് വരുൺ‌ ആറോൺ അഭിപ്രായപ്പെട്ടു. “ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനാൽ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ടീമിലുണ്ടാകും എന്നത് വ്യക്തമാണ്. എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിൽ എഡ്ജ്ബാസ്റ്റണിൽ റൺസ് നേടിയതിനാൽ കരുൺ നായർ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്റ്സ്മാൻ ആയിരിക്കും. കൗണ്ടിയിൽ മുൻപ് കളിച്ചതിന്റെ ആത്മവിശ്വാസം എഡ്ജ്ബാസ്റ്റണിൽ കരുണിൽ പ്രകടമാവും”.

“എന്റെ അഭിപ്രായത്തിൽ, കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. എട്ട് വർഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാൽ കരുൺ തീർച്ചയായും സമ്മർദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവസാന അവസരമായിരിക്കാം”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”