അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഇനിയുളള കളികൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബാറ്റർമാർ ശുഭ്മാൻ ​ഗിൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. എന്നാൽ കരുൺ നായർക്കും ഇവരെ പോലെ തന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രാധാന്യമുണ്ടാവും. മുൻപ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരമായിരുന്നു കരുൺ. ടീമിനായി കൗണ്ടി ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് താരം.

കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാനുളള അവസാന അവസരമായിരിക്കും അടുത്ത ടെസ്റ്റ് എന്ന് വരുൺ‌ ആറോൺ അഭിപ്രായപ്പെട്ടു. “ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനാൽ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ടീമിലുണ്ടാകും എന്നത് വ്യക്തമാണ്. എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിൽ എഡ്ജ്ബാസ്റ്റണിൽ റൺസ് നേടിയതിനാൽ കരുൺ നായർ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്റ്സ്മാൻ ആയിരിക്കും. കൗണ്ടിയിൽ മുൻപ് കളിച്ചതിന്റെ ആത്മവിശ്വാസം എഡ്ജ്ബാസ്റ്റണിൽ കരുണിൽ പ്രകടമാവും”.

“എന്റെ അഭിപ്രായത്തിൽ, കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. എട്ട് വർഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാൽ കരുൺ തീർച്ചയായും സമ്മർദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവസാന അവസരമായിരിക്കാം”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം