അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

ഇന്ത്യ- ഇം​ഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ രണ്ടിന് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഇനിയുളള കളികൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബാറ്റർമാർ ശുഭ്മാൻ ​ഗിൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയവരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ. എന്നാൽ കരുൺ നായർക്കും ഇവരെ പോലെ തന്നെ അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രാധാന്യമുണ്ടാവും. മുൻപ് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷെയർ താരമായിരുന്നു കരുൺ. ടീമിനായി കൗണ്ടി ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട് താരം.

കരുൺ നായർക്ക് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാനുളള അവസാന അവസരമായിരിക്കും അടുത്ത ടെസ്റ്റ് എന്ന് വരുൺ‌ ആറോൺ അഭിപ്രായപ്പെട്ടു. “ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനാൽ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ടീമിലുണ്ടാകും എന്നത് വ്യക്തമാണ്. എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിൽ എഡ്ജ്ബാസ്റ്റണിൽ റൺസ് നേടിയതിനാൽ കരുൺ നായർ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്റ്സ്മാൻ ആയിരിക്കും. കൗണ്ടിയിൽ മുൻപ് കളിച്ചതിന്റെ ആത്മവിശ്വാസം എഡ്ജ്ബാസ്റ്റണിൽ കരുണിൽ പ്രകടമാവും”.

“എന്റെ അഭിപ്രായത്തിൽ, കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തിൽ അദ്ദേഹം റൺസ് നേടിയില്ല. എട്ട് വർഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാൽ കരുൺ തീർച്ചയായും സമ്മർദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവസാന അവസരമായിരിക്കാം”, വരുൺ ആറോൺ കൂട്ടിച്ചേർത്തു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി