'ഗംഭീറിന് കീഴില്‍ ആ രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുറപ്പ്'; വെളിപ്പെടുത്തല്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്.

രണ്ട് തവണ ലോകകപ്പ് നേടിയ ഗംഭീറിന് താരങ്ങളില്‍നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍ സഞ്ജയ് ഭരദ്വാജ് പറഞ്ഞു. ഗംഭീര്‍ ചുക്കാന്‍ പിടിക്കുന്നതോടെ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ഗംഭീര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ നവ്ദീപ് സൈനിയെയും തിരഞ്ഞെടുപ്പിനായി പരിഗണിച്ചേക്കുമെന്ന് സഞ്ജയ് ഭരദ്വാജ് പിടിഐയോട് പറഞ്ഞു.

വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ക്യാപ്റ്റനായും മുഖ്യ പരിശീലകനായും നവദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. രോഹിത് ശര്‍മ്മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാലത്തുപോലും സൈനിയെ പരിഗണിച്ചിരുന്നില്ല.

‘കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി തുടങ്ങിയ കളിക്കാരെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. അവര്‍ അവന്റെ പ്രൊഡക്റ്റുകളാണ്. ഐപിഎല്‍ 2024ല്‍ സുനില്‍ നരെയ്നൊപ്പം അദ്ദേഹം അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണവും ക്രിക്കറ്റ് മിടുക്കും എപ്പോഴും മികച്ചതാണ്,’ ഭരദ്വാജ് പറഞ്ഞു.

2024 ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കുല്‍ദീപ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, യാദവ് സ്ഥിരമായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ല. ഏകദിനത്തില്‍ പോലും സ്ഥിരമായി കളിക്കാറില്ല. 2021ലാണ് സൈനി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി