വസിം അക്രത്തോടൊക്കെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതി: തുറന്നടിച്ച് ജോണ്ടി റോഡ്സ്

ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷദീപ് സിംഗിനെ മുന്‍ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്സ്. മുന്‍ ഇതിഹാസ ഇടം കൈയന്‍ പേസര്‍മാരുമായി ഇപ്പോഴെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണെന്ന് ജോണ്ടിയുടെ അഭിപ്രായപ്പെട്ടു.

ഇത്തരം താരതമ്യങ്ങള്‍ അവനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. സ്വിംഗിന്റെ സുല്‍ത്താനായ വസിം അക്രത്തോടൊക്കെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണ്. അവന്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ അകുന്നുള്ളൂ.

ജസ്പ്രീത് ബുംറയെപ്പോലെ അതിവേഗത്തില്‍ മെച്ചപ്പെടുന്ന താരമാണ് അര്‍ഷദീപ്. യുവതാരമാണവന്‍, അവന്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അവന് ഇപ്പോള്‍ വലിയ സ്വിംഗ് കണ്ടെത്താനാവുന്നില്ല. ഡെത്ത് ഓവറില്‍ യോര്‍ക്കറുകളിലൂടെയാണ് മിടുക്കുകാട്ടുന്നത്. പവര്‍പ്ലേയില്‍ മികച്ച നിയന്ത്രണമുണ്ട്. എറൗണ്ട് ദി വിക്കറ്റില്‍ വസിം അക്രത്തെപ്പോലെ അര്‍ഷ്ദീപെന്നും ജോണ്ടി റോഡ്സ് പറഞ്ഞു.

വലിയ കരിയറുണ്ടാക്കാന്‍ പ്രതിഭയുള്ള താരമാണ് അര്‍ഷദീപ്. എന്നാല്‍ വലിയ കരിയറിലേക്കെത്തിക്കുന്നതിന് മുമ്പ് അനാവശ്യ താരതമ്യത്തിലൂടെ സമ്മര്‍ദ്ദം നല്‍കരുത്. അവന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്കെത്താന്‍ സമയം നല്‍കുകയാണ് വേണ്ടതെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്