കാലം ബംഗ്ലാദേശിനോട് ചോദിച്ചു തുടങ്ങി, നാണംകെട്ട് പുറത്തായി മുഷ്ഫിഖുര്‍ റഹീം- വീഡിയോ വൈറല്‍

മിര്‍പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ പുറത്തായി ബംഗ്ലാദേശിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ബാറ്റില്‍നിന്ന് സ്റ്റംപിലേക്ക് നീങ്ങിയ ബോള്‍ കൈവെച്ച് തടഞ്ഞതിനാണ് താരത്തെ പുറത്താക്കിയത്.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിന്റെ 41-ാം ഓവറിലായിരുന്നു സംഭവം. 35 റണ്‍സ് എടുത്ത് ബാറ്റ് ചെയ്യുന്നതിനിടെ കൈല്‍ ജാമിസണിന്റെ പന്തില്‍ റഹീം പ്രതിരോധിക്കുകയായിരുന്നു. ബാറ്റില്‍ കൊണ്ട് വിക്കറ്റിലേക്ക് നീങ്ങിയ ബോള്‍ വലതുകൈ റഹീം വലതുകൈകൊണ്ട് തട്ടി മാറ്റുകയായിരുന്നു.

ന്യൂസിലന്‍ഡ് കളിക്കാര്‍ അപ്പീല്‍ ചെയ്തതോടെ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും ചര്‍ച്ച ചെയ്ത് താരത്തെ പവലിയനിലേക്ക് തിരിച്ചയച്ചു. ബാറ്റര്‍ ബോധപൂര്‍വം പന്ത് നിര്‍ത്തിയതാണെന്ന് തെളിഞ്ഞതോടെ മൂന്നാം അമ്പയര്‍ മുഷ്ഫിഖറിനെ ‘ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന്’ പുറത്താക്കുകയായിരുന്നു.

ഇതോടെ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് പുറത്തായ ആദ്യത്തെ ബംഗ്ലാദേശ് ബാറ്റര്‍ എന്ന റെക്കോര്‍ഡ് റഹീം സ്വയം നേടിയെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം