ആ രണ്ട് താരങ്ങൾ പാകിസ്ഥാനെ ബുദ്ധിമുട്ടിക്കും, അവന്മാരുടെ പേര് ഇപ്പോൾ തന്നെ ടീം ചർച്ചയാകുന്നു; മിസ്ബാ-ഉൾ-ഹഖ് പറയുന്നത് ഇങ്ങനെ

ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരും നോക്കി കാണുന്നത് ജൂൺ 9 ന് ന്യൂയോർക്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. ബേസ്‌ബോളും ബാസ്‌ക്കറ്റ്‌ബോളും ആധിപത്യം പുലർത്തുന്ന മണ്ണിൽ ആദ്യമായി യുഎസ്എ ഒരു ബിഗ് ടിക്കറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിനെ സ്വാഗതം ചെയ്യുകയും സഹ-ആതിഥ്യം വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കായികരംഗത്തെ പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നതിനെക്കാൾ വലിയൊരു പരസ്യം ഈ ഗെയിമിന് ഉണ്ടാകില്ല.

ടൂർണമെൻ്റിൻ്റെ ആരംഭത്തിന് മുമ്പ് ഇവൻ്റിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് ഷോയിൽ ലോകകപ്പ് ജേതാക്കളായ ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, മിസ്ബാ-ഉൾ-ഹഖ് എന്നിവർ ടൂര്ണമെന്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു. മിസ്ബാ പറഞ്ഞത് ഇങ്ങനെയാണ്: “പാകിസ്ഥാൻ-ഇന്ത്യ മത്സരങ്ങളിൽ സമ്മർദത്തെ അതിജീവിക്കുന്നവർക്കാണ് ജയം. ഇന്ത്യക്ക് വമ്പൻ ആധിപത്യമാണ് ലോകകപ്പ് മത്സരങ്ങളിൽ കിട്ടുന്നത്. ഇത്തവണ കോഹ്‌ലി പാകിസ്ഥാന് ഭീഷണി ഉണ്ടാക്കും.” ഷോയിൽ മിസ്ബ പറഞ്ഞു.

“അവൻ (കോഹ്‌ലി) വിഷമകരമായ സാഹചര്യങ്ങളിൽ നന്നായി കളിക്കുന്ന താരമാണ്. നിങ്ങൾ കഴിഞ്ഞ ലോകകപ്പിനെക്കുറിച്ച് പറഞ്ഞാലും, എതിരാളിയുടെ കയ്യിൽ നിന്ന് ഗെയിം തട്ടിയെടുത്തു. അത്തരം കളിക്കാർ എപ്പോഴും അപകടകാരികളാണ്. നിങ്ങൾ ആദ്യം അതിനെക്കുറിച്ച് ചിന്തിക്കണം. പാകിസ്ഥാൻ ടീമിന് അത് നന്നായി അറിയാം.”

ടി20 ലോകകപ്പിൻ്റെ ഈ പതിപ്പിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുമെന്ന് താൻ കരുതുന്ന ബൗളറുടെ പേരും മിസ്ബ പറഞ്ഞു. ബുംറ ഈ ലോകകപ്പിലും പാകിസ്താനെതിരെയുള്ള മത്സരത്തിലും അപകടം സൃഷ്ടിക്കും എന്നാണ് മിസ്ബാ അഭിപ്രായപ്പെട്ടത്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക