ഇന്ത്യയിൽ നടക്കുന്ന ഈ വർഷത്തെ ലോക കപ്പ് ശോകം, ബിസിസിഐയുടെ ആസൂത്രണവും സംഘാടനവും ദുരന്തം; പരിഹസിച്ച് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസ്


2023 ലോകകപ്പിന്റെ മോശം ആസൂത്രണത്തിലും സംഘാടനത്തിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിമർശിച്ച് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. ലോകകപ്പ് മത്സരങ്ങൾക്ക് ഇത്തവണ ബിസിസിഐ ഒരുക്കിയ രീതികൾ അത്രയൊന്നും നല്ലതായിരുന്നില്ല എന്നും സംഘാടനം മോശമായിരുന്നു എന്നും അഭിപ്രായമായി മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

ലോകകപ്പിൻറെ ഒരുക്കങ്ങളും ആസൂത്രണ രീതികളും ഒന്നും അത്ര നല്ലതായിരുന്നില്ല. അസൗകര്യങ്ങൾ പറഞ്ഞ് ലോകകപ്പ് മത്സരക്രമീകരണങ്ങൾ പല തവണ മാറ്റി. പല മത്സരങ്ങളും കാണാൻ ആളുകൾ ഇല്ലാത്ത അവസ്ഥയാണ് കാണാൻ പറ്റുന്നത്. പാകിസ്ഥാനിൽ നിന്ന് വരാനിരിക്കുന്ന ആരാധകർക്ക് വിസ സൗകര്യങ്ങൾ ഒന്നും കൃത്യമായി ചെയ്തിട്ടില്ല.

ടൂർണമെന്റ് കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ താൻ ഇന്ത്യയിൽ നടക്കുന്ന ഈ വർഷത്തെ ടൂർണമെന്റിൽ തൃപ്തൻ അല്ലെന്ന് മുൻ പാക്കിസ്ഥാൻ

“നാല് ദിവസത്തെ ലോകകപ്പ് മത്സരങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞു. ഇതുവരെ, സംഘാടകരിൽ നിന്ന് മോശം സംഘാടനവും മോശം ആസൂത്രണവുമാണ് ഞാൻ കണ്ടത്,” ഹഫീസ് പറഞ്ഞു. “ഈ ലോകകപ്പിലെ രണ്ടാമത്തെ വലിയ പ്രശ്നം കാണികളുടെ മോശം പ്രതികരണമാണ്. നിങ്ങൾ ഒരു ആഗോള ഇവന്റ് ആതിഥേയത്വം വഹിക്കുമ്പോൾ, ആഗോളതലത്തിൽ [വലിയ തോതിൽ] നിങ്ങൾ തീരുമാനങ്ങൾ എടുക്കണം. ചെറിയ സമയത്ത് വലിയ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല.”

ധർമശാലയിൽ നടന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് ഏറ്റുമുട്ടലിൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാണാമായിരുന്നു. ധർമ്മശാലയിലെ ഗ്രൗണ്ടും സാഹചര്യങ്ങളും മോശം ആണെന്നുള്ള അഭിപ്രായമാണ് താരങ്ങൾ പറഞ്ഞത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം