'ഇത് ഒരു തുടക്കം മാത്രം'; സഞ്ജുവിനെ പ്രശംസിച്ച് ഇയാന്‍ ബിഷപ്പ്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. സഞ്ജുവിന്റെ ഈ അര്‍ദ്ധ സെഞ്ച്വറി ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘സഞ്ജു സാംസണിന് ഏകദിന കരിയറില ആദ്യ അര്‍ദ്ധ സെഞ്ചുറി. അദ്ദേഹത്തിന്റെ ഒട്ടേറെ ഫിഫ്റ്റികളുടെ തുടക്കമാണ് ഇതെന്ന് നിരവധി ആരാധകര്‍ ആശിക്കുന്നു’ എന്നായിരുന്നു ബിഷപ്പിന്റെ ട്വീറ്റ്.

ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഫിഫ്റ്റികൊണ്ട് പ്രയാശ്ചിത്തം ചെയ്തിരിക്കുകയാണ് സഞ്ജു. 51 പന്തില്‍ 54 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് വീതം സിക്സും ഫോറും ഇതില്‍ ഉള്‍പ്പെടും. സഞ്ജുവിന്റെ ആദ്യ ഏകദിന അര്‍ദ്ധ സെഞ്ച്വറികൂടിയായ ഇത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യം മറികടന്നു. അക്ഷര്‍ പട്ടേലിന്റെ (35 പന്തില്‍ 64*) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്