1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, ഫോമിലുള്ള യുവതാരം അഭിഷേക് ശർമ്മ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് ലൈനപ്പിനൊപ്പം മിടുക്കണമാരായ പവർ ഹിറർമാർ കൂടി ചേരുന്നതോടെ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 2024 ലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ടീമാണ്. ടൂർണമെൻ്റിലുടനീളം എതിർ ബൗളർമാരെ അവർ ശിക്ഷിച്ചു.

ഈ സീസണിൽ പല ടീമുകളും കളിച്ച ആക്രമണ ഗെയിമിന്റെ അപ്പുറമാണ് ഹൈദരാബാദ് കാഴ്ചവെച്ച കളി. ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് ടീമുകളുടെ ടോട്ടലുകളിൽ നാലെണ്ണവും ഹൈദരാബാദ് സ്ഥാപിച്ചതാണ്.. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 287/3, മുംബൈ ഇന്ത്യൻസിനെതിരെ 277/3 എന്നീ സ്‌കോർ നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. കഴിഞ്ഞ മാസം ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ 272/7 എന്ന സ്‌കോറാണ് അവരെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 266/5 എന്ന സ്‌കോർ അവരെ നാലാം സ്ഥാനത്തും എത്തിച്ചു.

ഹൈദരാബാദ് സ്പിൻ ബൗളിംഗ് കോച്ച് മുത്തയ്യ മുരളീധരൻ തൻ്റെ ടീമിൻ്റെ ബാറ്റിംഗ് സമീപനത്തെ പ്രശംസിച്ചു. 1996 ലോകകപ്പിലെ ശ്രീലങ്കയുടെ വിജയകരമായ ലോകകപ്പ് കാമ്പെയ്‌നിനിടെ അന്നത്തെ അവരുടെ ആക്രമണാത്മക ശൈലിയുമായി മുരളി ഹൈദരാബാദ് ഇപ്പോൾ കളിക്കുന്ന കളിയെ താരതമ്യം ചെയ്തു.

“ഓപ്പണർമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും നയിച്ച ആക്രമണാത്മക ബാറ്റിംഗ് ശൈലിയിലൂടെ ശ്രീലങ്ക 1996 ക്രിക്കറ്റ് ലോകകപ്പ് നേടി. അവരുടെ ധീരമായ സമീപനത്തെ ടീമിലെ ബാക്കിയുള്ളവർ സ്വീകരിച്ചു, ഇത് സമാനമായ കളി ശൈലി സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രചോദിപ്പിച്ചു.

ഹൈദരാബാദ് ശക്തമായ ടീമാണെന്നും അവരുടെ പേടി ഇല്ലാത്ത ശൈലി അവരെ നല്ല എതിരാളികൾ ആക്കുന്നു എന്നും സംഗക്കാര പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”