താലിബാന് ക്രിക്കറ്റ് എന്താണെന്ന് പോലും അറിയാന്‍ വഴിയില്ല, അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവും ഇല്ല!

മുഹമ്മദ് തന്‍സീ

യുദ്ധഭൂമിയില്‍ നിന്നൊരു ക്രിക്കറ്റ് ടീം ഉദയം കൊള്ളുക, അതേ ടീം വേള്‍ഡ് കപ്പില്‍ മത്സരിക്കുക, അവരിലൊരു സ്പിന്‍ ബൗളര്‍ ലോകത്തെ സകലമാന ബാറ്റ്‌സ്മാന്മാരുടെയും പേടിസ്വപ്നമായി മാറുക. അതേ ഇത്രയും പറഞ്ഞപ്പോ നിങ്ങള്‍ ചിന്തിച്ച അതേ അഫ്ഗാന്‍ ക്രിക്കറ്റിനെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് അഫ്ഗാനുമായുള്ള ക്രിക്കറ്റ് പരമ്പര ബഹിഷ്‌കരിച്ചു.

പ്രത്യക്ഷത്തില്‍ നല്ലൊരു തീരുമാനം എന്ന് നമുക്ക് തോന്നും. പക്ഷേ അത് പരോക്ഷമായി ബാധിക്കുന്നത് താലിബാനെ അല്ല. അഫ്ഗാനിലെ പാവപ്പെട്ട ജനങ്ങളെ ആണ്. ക്രിക്കറ്റിനെ ജീവ ശ്വാസം പോലെ നെഞ്ചേറ്റിയ അനേക ലക്ഷം സാധാരണ ജനങ്ങളെയാണ്. കാരണം കുറച്ച് കൂടി വ്യക്തമായി പറഞ്ഞ് തരാം.

അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് താലിബാന് യാതൊരു നിര്‍ബന്ധവും ഇല്ല. അവര്‍ക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും ഒരു പക്ഷേ അറിയാന്‍ വഴിയില്ല. അതുകൊണ്ടല്ലേ 2021 ടി20 വേള്‍ഡ് കപ്പില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിയില്‍ ആയത്. സ്പോണ്‍സര്‍ ഇല്ലാതെ വിഷമിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അവസാന നിമിഷം മാത്രമാണ് സ്‌പോണ്‍സറെ ലഭിച്ചത്.

അന്ന് കണ്ണീരണിഞ്ഞു നിന്ന ക്യാപ്റ്റന്‍ നബിയുടെ മുഖം മനസില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. റാഷിദ് ഖാന്‍ അടക്കമാണ് അന്ന് താലിബാനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ചതും. ഇതാ ഇപ്പോള്‍ അഫ്ഗാന്‍ താരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.

ക്രിക്കറ്റ് ആണ് ഞങ്ങളുടെ സന്തോഷം. അത് ഇല്ലാതെ ആക്കരുത്. ചെയ്യാത്ത തെറ്റിന് കടലിനും ചെകുത്താനും നടുക്ക് നില്‍ക്കേണ്ടി വരുന്ന അഫ്ഗാന്‍ ജനങ്ങളെ വെറുതെ വിട്ടേക്കാം. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പോലും അവര്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. പ്രിയപ്പെട്ട അഫ്ഗാന്‍ ജനതയേ.., നിങ്ങള്‍ക്ക് ഒപ്പം ആണ് എന്നും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത