ക്രിക്കറ്റിനെ ഹോബി ആയി കാണുന്നതാണ് അവരുടെ പ്രശ്നം, വെറുതെയല്ല ഗതിപിടിക്കാത്തത്; റാഷിദ് ലത്തീഫ് പറയുന്നത് ഇങ്ങനെ

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് അവരുടെ ക്രിക്കറ്റും ഇന്ത്യൻ ക്രിക്കറ്റും തമ്മിലുള്ള പ്രധാന വ്യത്യസം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് വ്യവസായമായി എങ്ങനെ വളർന്നുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് എങ്ങനെ പിന്നിൽ പോയെന്നും അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഐസിസി ടൂർണമെന്റ് ജയിച്ചപ്പോൾ പാകിസ്‌താനെ സംബന്ധിച്ച് അവർക്ക് ലോകകപ്പിൽ സൂപ്പർ 8 ൽ പോലും എത്താൻ ആയില്ല.

ഇരു ടീമുകളും തങ്ങളുടെ അതാത് ടി20 ലീഗുകളായ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെയും (ഐപിഎൽ) പിഎസ്എല്ലിൻ്റെയും (പാകിസ്ഥാൻ സൂപ്പർ ലീഗ്) വ്യത്യസ്തമായ വിജയങ്ങൾ തീർത്തു. എന്നിരുന്നാലും, പിഎസ്എല്ലിനെ അപേക്ഷിച്ച് ഐപിഎൽ ഒരു ആഗോള ബ്രാൻഡായും ലോകത്തിലെ ഏറ്റവും വലിയ കായിക ലീഗുകളിലൊന്നായും മാറിയതെങ്ങനെയെന്ന് ലത്തീഫ് എടുത്തുപറഞ്ഞു.

അദ്ദേഹം പറഞ്ഞു:

“ഇന്ത്യയും അവരുടെ സിനിമാ വ്യവസായം പോലെ ഒരു ക്രിക്കറ്റ് വ്യവസായം വികസിപ്പിച്ചെടുത്തു. ഞങ്ങൾ ക്രിക്കറ്റിനെ ഒരു ഹോബിയായി കണക്കാക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾക്ക് അതിനെ ഒരു ബിസിനസ്സാക്കി മാറ്റാൻ കഴിയാത്തത്. PSL അത് ആരംഭിച്ചിടത്ത് നിന്ന് ഇപ്പോഴും ഉണ്ട്. ഏറ്റവും ഉയർന്ന ശമ്പള പരിധി $1.40 ലക്ഷം ആണ്. എന്തുകൊണ്ടാണ് അവർക്ക് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത്, ഞങ്ങൾക്ക് പണമില്ലാത്തതിനാൽ മിച്ചൽ സ്റ്റാർക്കിനെപ്പോലെയോ പാറ്റ് കമ്മിൻസിനെയോ പോലെയുള്ള കളിക്കാർ ഉണ്ടാകില്ല.

” 2007, 2011, 2015 ലേക്ക് മടങ്ങുക. വിദേശ പരിശീലകരിൽ നിന്ന് ഇന്ത്യ അറിവ് നേടിയിട്ടുണ്ട്, അതേ സമയം അവർ താഴെത്തട്ടിൽ പ്രവർത്തിക്കുന്നു. ഒരുപാട് മികച്ച പരിശീലകർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ട്. അതൊക്കെ അവർക്ക് ഗുണം ചെയ്യുന്നു.”ലത്തീഫ് കൂട്ടിച്ചേർത്തു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മുന്നേറുകയും അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് നേടുകയും കഴിഞ്ഞ വർഷം ഏകദിന ലോകത്തിൽ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്‌തപ്പോൾ, രണ്ട് വിഭാഗത്തത്തിലും പാകിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ